ന്യൂദല്‍ഹി : മുറിയുന്ന കോളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നും പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ താക്കീതിനെ തുടര്‍ന്ന് സംസാരത്തിനിടെ കോള്കട്ടാകുന്നത് കുറഞ്ഞു.
എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നിവരുടെ ഉപയോക്താക്കള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനു സമര്‍പ്പിച്ച കണക്കുകളിലാണ് ഇക്കാര്യം.2016 ജനുവരി ഒന്നുമുതല്‍ കോളുകള്‍ കട്ടാവുകയാണെങ്കില്‍ ഓരോ കോള്‍ ഡ്രോപ്പിനും നഷ്ടപരിഹാരം നല്കേണ്ടതാണൈന്ന് ട്രായും കേന്ദ്ര സര്‍ക്കാരും ഉത്തരവിറക്കിയിട്ടുണ്ട്.
ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്കായി നിലവില്‍ 22,000 ടവറുകളാണ് ഭാരതത്തിലുള്ളത്. ഇതിന്റെ മൂന്നില്‍ രണ്ടും ത്രീജിയാണ്. ഇതുകൂടാതെ കഴിഞ്ഞ 11 മാസത്തിനുള്ളില്‍ 24000 മൊബൈല്‍ ഫോണ്‍ ടവറുകള്‍ കൂടി ബിഎസ്എന്‍എല്‍ പുതിയതായി ആരംഭിച്ചു. 6000 അധിക ടവറുകള്‍ കൂടി ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതു കൂടാതെ എംടിഎന്‍എല്‍ 26 പുതിയ ടുജി ടവറുകളും 13 ത്രീജി ടവറുകളും ദല്‍ഹിയില്‍ പുതിയതായി ആരംഭിച്ചിട്ടുണ്ട്.
ടെലികോം ഓപ്പറേറ്റര്‍മാരുടെ പ്രതിനിധികളുമായി കേന്ദ്ര വാര്‍ത്താ വിതരണമന്ത്രി രവി ശങ്കര്‍ ബുധനാഴ്ച ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തെ 27598 ടവറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ടെലകോം എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് ആന്‍ഡ് മോണിട്ടറിങ് സെല്‍സ് (ടിഇആര്എം സെല്‍സ്) കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: