തൊടുപുഴ: തൊടുപുഴ പൈങ്കുളം മാനസികാരോഗ്യ കേന്ദ്രത്തിന്റെ പേര് തിരുഹൃദയ ആശുപത്രിയെന്നാണ്. എന്നാല്‍ ഇവിടുത്തെ ജീവനക്കാരോട് മാനേജ്മെന്റ് പെരുമാറുന്നത് ഹൃദയശൂന്യരെപ്പോലെയാണ്. ജീവന് പണയം വച്ചാണ് മാനസിക വൈകല്യവും ആത്മഹത്യാ പ്രവണതയുമുള്ള രോഗികളെ ജീവനക്കാര്‍ പരിചരിക്കുന്നത്. എന്നിട്ടും മാന്യമായ ശമ്പളം നല്കാന് മാനേജ്മെന്റ് തയ്യാറാകുന്നില്ല.
ജോലിക്കിടെ മാനസിക വൈകല്യമുള്ള രോഗികളില്‍ നിന്ന് കൊടിയ മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന ഡസണ്‍ കണക്കിന് ജീവനക്കാര്‍ ഈ ആശുപത്രിയിലുണ്ട്. ഡ്യൂട്ടിക്കിലെ പരിക്കേറ്റ ജീവനക്കാര്‍ മറ്റ് ആശുപത്രിയില്‍ ദിവസങ്ങളോളം കിടക്കേണ്ടിയുംവന്നിട്ടുണ്ട്. ഇവര്‍ക്ക് ചികിത്സക്കായി വരുന്ന ചെലവ് സ്വന്തം പോക്കറ്റില്‍ നിന്നും കൊടുക്കേണ്ടിവന്നു.
നാളുകള്‍ക്ക് മുന്‍പ് പൈങ്കുളം ആശുപത്രിയില്‍ വച്ച് നഴ്സിങ് അസിസ്റ്റന്റായിരുന്ന ജോജോ ജോര്‍ജിന് രോഗിയില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നത്. ആത്മഹത്യാ പ്രവണത കാണിച്ച രോഗിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചപ്പോള്‍ ജോജോയുടെ ഇടത് കാല് രോഗി ചവിട്ടിയൊടിച്ചു. കാല് രണ്ടിടത്ത് വച്ച് ഒടിഞ്ഞു. മൂന്നരമാസം ചികിത്സ നടത്തേണ്ടിവന്നു. നാല്‍പ്പതിനായിരത്തോളം രൂപ ചികിത്സക്കായി ചെലവായപ്പോള്‍ പൈങ്കുളം ആശുപത്രിക്കാര് നല്‍കിയത് ഏഴായിരം രൂപയായിരുന്നെന്ന് ജോജോ പറയുന്നു.
ഒന്നര മാസം മുന്‍പാണ് കുട്ടിച്ചന് എന്ന ജീവനക്കാരന് മര്‍ദ്ദനമേറ്റത്. വൈകിട്ട് രോഗിക്ക് കാപ്പിയുമായി ചെന്നപ്പോഴായിരുന്നു ആക്രമണം. ചൂട് കാപ്പി വാങ്ങിയ രോഗി അത് കുട്ടിച്ചന്റെ ശരീരത്തിലേക്ക് ഒഴിച്ചു. പിന്നീട് സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ച് മൂക്കും മുഖവും ഇടിച്ച് തകര്‍ത്തു. ആഴ്ചകള്‍ കഴിഞ്ഞിട്ടും മുഖത്തിനുണ്ടായ ക്ഷതം മാറിയിട്ടില്ല. വക്കച്ചന് എന്ന ജീവനക്കാരന്് ജോലിക്കിടെ രോഗിയുടെ കുത്തറ്റ സംഭവം ഉണ്ടായിരുന്നു. മാനേജ്മെന്റിന്റെ തൊഴിലാളി പീഡനത്തിനെതിരെ ബിഎംഎസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: