അരിഷ്ടന് എന്ന അസുരന് ഭഗവാന്റെ കൈയില്‍നിന്നും മോക്ഷം നേടാന്‍ കാത്തിരിപ്പായിരുന്നു. ഭഗവാന്റെ വൃന്ദാവനത്തിലായിരുന്നു അരിഷ്ടന് വന്നുചേര്‍ന്നത്. വലിയോരു കൂറ്റന്‍ കാളയായിട്ടായിരുന്നു വന്നത്. ഭഗവാന് ഒപ്പം മുണ്ടായിരുന്ന ഗോപാലന്മാര്ക്ക് കാളക്കൂറ്റന്റെ മുക്രയിട്ടുകൊണ്ടുള്ളവരവ് കണ്ട് ഭയന്നുമാറി. വാലുംപൊക്കി ഓടിനടന്ന് അവന് ഓരോ മരവും കുത്തിമറിച്ചുകൊണ്ടും അതിനു സാധിക്കാത്തവ കുലുക്കിക്കൊണ്ടും അവിടമാകെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് എമ്പാടും ഓടിനടന്നു.
മണ്ണു തെറിപ്പിച്ചുംകൊണ്ട് ആ പ്രദേശമാകെ പൊടിയാല്നിറച്ചു. ആര്‍ക്കും ഒന്നും കാണാന്‍ തന്നെ പറ്റാത്ത അവസ്ഥയിലാക്കി. ഏതായാലും ഭഗവാന്റെ കൈകൊണ്ടുതന്നെ മരിക്കാം. തന്റെ പ്രകടനത്തിന് ഒരു കുറവും വരുത്തേണ്ടെന്ന് കരുതിക്കൊണ്ടുതന്നെയാവും അരിഷ്ടനെന്ന അസുരന് വൃന്ദാവനത്തിലേക്ക് എത്തിച്ചേര്‍ന്നത്.
ഗോപന്മാരാണെങ്കില് ഭഗവാന് സമീപത്തില്ലെങ്കില്പിന്നെ ഒട്ടും താമസിയാതെ ഭഗവാന് വിവരം കൊടുക്കും.അങ്ങനെയായിരുന്നു പതിവ്. ഭയന്നിരുന്ന ഗോപാലന്മാരോട് അന്ന ഭഗവാന് പറഞ്ഞു പേടിക്കേണ്ട ഞാന്‍ രക്ഷിച്ചുകൊള്ളാം. കണ്ണന് കാളക്കൂറ്റന്റെ അടുത്തുവന്ന് ശാന്തമായി ചോദിച്ചു.
”നിന്റെ മേഘ ഗര്‍ജനവും മുക്രയിടലും കൊണ്ട് ഇവിടുത്തെ കുട്ടികളെ ഭയപ്പെടുത്തീട്ട് നിനക്കെന്താണ് ലാഭം?” കൃഷ്ണന് കാളയെ പ്രകോപിപ്പിക്കാന്‍ പരമാവധി നോക്കി. ”ദുഷ്ടന്മാരായ നിങ്ങളെ നശിപ്പിക്കാനായിട്ടാണ് ഞാന്‍ വന്നത്.” അരിഷ്ടന്റെ ഭഗവാനോട് നന്നായീട്ട ്മറുപടിയും പറഞ്ഞു. കുളമ്പിനാല്‍ നിലം കുഴിച്ച്, തുറിച്ച് കൃഷ്ണനെ തന്നെനോക്കിനിന്നു. ഭഗവാനാണെങ്കില്‍ ക്ഷമയോടെ അവന്റെ ഓരോ നീക്കവും സശ്രദ്ധം നിരീക്ഷിച്ചു.
പെട്ടെന്ന് കൊമ്പില്‍ പിടിച്ച് മുന്‍പോട്ടു വലിച്ചു. പിന്നെ ശക്തിയാല്‍ പിന്നോട്ട് ഒരു തള്ള്. ആ കൂറ്റന്‍ ഏറെ ദൂരേയ്ക്ക് തെറിച്ചുവീണു. ഒന്നും നോക്കാതെ കണ്ണന്റെ അടുത്തേക്ക് പാഞ്ഞുവന്നു. കൊമ്പ് പിടിച്ച് മുകളിലേക്കെറിഞ്ഞു. ക്ഷീണിക്കുംവരെ ആ പാദാരവിന്ദത്തിനാല്‍ ചവിട്ടിക്കൂട്ടി. കൊമ്പ് പറിച്ചെടുക്കലായിരുന്നു പിന്നീട്. ഒടുവില്‍ അവന് ചോര ചീറ്റിവീണു. കൊമ്പു പറിച്ചടുത്ത് അവനെ മതിയാവേളംതല്ലി. അങ്ങനെയാണ് അവന് ഭഗവാന് മോക്ഷം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: