തുറവൂര്‍: ചായക്കടക്കാരന് 75 ലക്ഷത്തിന്റെ ഭാഗ്യ കടാക്ഷം. കേരള ധന ശ്രീ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് കോടംതുരുത്ത് പഞ്ചായത്ത് 3-ാം വാര്‍ഡില്‍ എഴുപുന തെക്ക് കന്ന്യമ്മക്കല് ചിറ രാജനെ തേടിയെത്തിയത്. 36 വര്‍ഷമായി ചായക്കട ജോലി ചെയ്താണ് രാജന് ഉപജീവനം കഴിച്ചിരുന്നത്.
വിവിധ കടകളില്‍ ജോലി ചെയ്ത രാജന് ആറു വര്‍ഷമായി ചമ്മനാട് പാലത്തിന് സമീപം സ്വന്തമായി ചായക്കച്ചവടം നടത്തി വരുകയാണ്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന രാജന് നേരത്തെ 5,000, 10,000, 2,000 എന്നിങ്ങനെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. നല്ലൊരു തുക ലോട്ടറി ടിക്കറ്റെടുക്കുന്നതിന് ചിലവഴിച്ചിട്ടുണ്ടെന്ന് രാജന് പറഞ്ഞു. പലയിടങ്ങളില്‍ നിന്ന് വായ്പ വാങ്ങിയ പണം കൊണ്ട് ചെറിയൊരു വീട് നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോഴാണ് ഭാഗ്യം രാജനെ തേടിയെത്തിയത്. വീടിന്റെ അടിത്തറ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായിട്ടുളളത്.
ഇപ്പോള്‍ ചെറിയൊരു ഷെഡിലാണ് ഈ കുടുംബം താമസിക്കുന്നത്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക. വീടിന്റെ നിര്‍മ്മാണം പൂര്ത്തിക്കരിക്കുക കച്ചവടം വിപുലീകരിക്കുക എന്നിങ്ങനെ ചെറിയ അഗ്രഹങ്ങള്‍ മാത്രമാണ് രാജനുള്ളത്. കച്ചവടത്തിന് സഹായിക്കാന്‍ ഭാര്യ സരളയും സദാ രാജനോടൊപ്പമുണ്ട്. സമ്മാനര്‍ഹമായ ടിക്കറ്റ് എഴുപുന്ന തെക്ക് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികളായ വിഷ്ണു, അഖില്‍ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: