കൊച്ചി : ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയതിന് സുപ്രീം കോടതി അഭിഭാഷകര്‍ 7.7 ലക്ഷം രൂപയുടെ ബില്‍ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. എന്നാല്‍ തുക നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ പ്ളീഡര്‍ ടോം. കെ. തോമസ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സുപ്രീം കോടതി അഭിഭാഷകരായ മോഹന്‍ പരാശരന്, എല്‍. നാഗേശ്വര റാവു എന്നിവരില്‍ നിന്ന് നിയമോപദേശം തേടിയത് വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ സര്‍ക്കാരിന് നിയമോപദേശം നല്കാന് ഉണ്ടായിട്ടും പുറത്തു നിന്ന് നിയമോപദേശം തേടിയത് ചട്ടവിരുദ്ധമാണെന്നും ഇതിനു വന്ന തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കാണിച്ച് ഫിയറ്റ് ജസ്റ്റീഷ്യ എന്ന സംഘടനയ്ക്കു വേണ്ടി അഡ്വ. എം.എല്‍. ജോര്‍ജാണ് ഹൈക്കോടതിയെ സമീപിച്ചത്.
മാണിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകണോ എന്നറിയാനാണ് വിജിലന്‍സ് ഡയറക്ടര്‍ സുപ്രീം കോടതി അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയത്. ഈ ഇനത്തില്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന് 4.4 ലക്ഷം രൂപയുടെയും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍. നാഗേശ്വര റാവു 3.3 ലക്ഷം രൂപയുടെയും ബില്‍ നല്‍കിയിട്ടുണ്ട്. തുക ഇനിയും നല്‍കിയിട്ടില്ല. സത്യവാങ്ങമൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: