മലപ്പുറം: ചരിത്രത്തെ വളച്ചൊടിച്ച് മാപ്പിള ലഹളയെ മഹത്വവല്‍കരിക്കാനുള്ള രാഷ്ട്രവിരുദ്ധരുടെ ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്. 1921 മാപ്പിള ലഹള ദുരവസ്ഥയുടെ ഓര്‍മ്മകള്‍ എന്ന പേരില്‍ ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ സ്വാഗതസംഘം രൂപീകരണയോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷം വരുന്ന ഹൈന്ദവര്‍ ഇന്ന് സാംസ്കാരികമായ അടിച്ചമര്‍ത്തലുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ചരിത്ര സത്യങ്ങളെ വളച്ചൊടിച്ച് ഒരുപറ്റം ആളുകള്‍ നിരന്തരം ഹിന്ദുക്കളെ അടിച്ചമര്‍ത്തുകയാണ്. അതില്‍ നിന്നും മോചനം അനിവാര്യമാണ്. ദേശീയ മുന്നേറ്റത്തിന് കരുത്തുപകരേണ്ട പുതുതലമുറ ചരിത്രസത്യങ്ങള്‍ മനസിലാക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുജനം അറിയാതെ പോയ മലബാര്‍ കലാപത്തിലെ വസ്തുതകളാണ് സ്മരണികയില്‍ ഉള്‍പ്പെടുത്തുക. മലപ്പുറം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിച്ച ബിജെപി മെമ്പര്‍മാരെ ചടങ്ങില്‍ ആദരിച്ചു.യോഗത്തില്‍ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.ബാലകൃഷ്ണന് വിഷയാവതരണം നടത്തി. വിവിധക്ഷേത്ര സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
സ്വാഗതസംഘം ഭാരവാഹികളായി കെ. ആര്. ഭാസ്ക്കരപിള്ള (ചെയര്മാന്), റിട്ട. കളക്ടര്‍ ബാലകൃഷ്ണന്, കൃഷ്ണന് മാസ്റ്റര്‍, കദംബന്‍ മാസ്റ്റര്‍, കെ. ചാരു(വൈസ് ചെയര്മാന്മാര്), കെ. പി. ബാബുരാജ് മാസ്റ്റര്‍(ജനറല്‍ കണ്‍വീനര്‍), കെ. കൃഷ്ണകുമാര്‍, എന്‍. ഗിരീഷ്(ജോ. ജനറല്‍ കണ്‍വീനര്‍), വിജയന് മാസ്റ്റര്‍, ബാബുരാജ്, എം. രാജന്, പി. കെ. ശശി, ഒ. ഗോപാലന്, മോഹനന് മാസ്റ്റര്‍(കണ്‍വീനര്‍മാര്‍), ടി. പ്രവീണ്‍(ബാലഗോകുലം) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: