തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റികളില്‍ വിപുലമായ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ഓരോ ജില്ലകളിലെയും ഫലം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.
മൂന്ന് ദിവസമായി കെപിസിസി തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുകയാണ്. 13 ജില്ലകളിലെ അവലോകനം ഇതിനോടകം പൂര്‍ത്തിയായി. 30ന് തിരുവനന്തപുരം ജില്ലയുടെ അവലോകനം പൂര്‍ത്തിയായശേഷം കെപിസിസി നേതൃത്വം ജില്ലാതല പുനസംഘടനയ്ക്ക് നടപടി തുടങ്ങും. ജില്ലാ നേതൃത്വങ്ങളുടെ പിടിപ്പുകേടുകൊണ്ടാണ് പാര്‍ട്ടി തിരിച്ചടി നേരിട്ടതെന്നാണ് അവലോകനയോഗത്തില്‍ പരക്കെ വിമര്‍ശനമുയര്‍ന്നത്. ഇത് കെപിസിസിയും ശരിവച്ചതോടെ ഡിസിസികളില്‍ അഴിച്ചുപണി ഉറപ്പായി.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ഡിസിസികളെക്കുറിച്ചാണ് കടുത്ത പരാതി ഉയര്‍ന്നത്. ഇവിടെ പുതിയ അധ്യക്ഷന്മാര് വരുമെന്ന് ഉറപ്പായിട്ടുണ്ട്. കനത്ത തിരിച്ചടി നേരിട്ട ജില്ലകളില്‍ പുതിയ നേതൃത്വം വേണമെന്നാണ് ആവശ്യം. ഏറ്റവുമധികം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന തിരുവനന്തപുരം ഡിസിസിയുടെ അധ്യക്ഷനെ മാറ്റണമെന്ന് അവലോകന റിപ്പോര്‍ട്ടിലുണ്ട്. കൊല്ലത്ത് സമ്പൂര്‍ണമായ മാറ്റംവരുത്തണം. തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ അവലോകന റിപ്പോര്‍ട്ടിലും നേതൃമാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടുന്നു. നിലവിലെ വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ ഏഴോളം ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് കെപിസിസി ഉദ്ദേശിക്കുന്നത്.
ജില്ലകളിലെ അവലോകന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ച അവസാനിക്കും. അടുത്തമാസം 10ന് മുമ്പ് മാറ്റങ്ങള്‍ സംബന്ധിച്ച ഏകദേശ തീരുമാനമുണ്ടാവും. ഭൂരിഭാഗം ജില്ലകളിലും ഡിസിസിതല ഭാരവാഹികളുടെ പുനസംഘടനയും ഉടനുണ്ടായേക്കും. ജനുവരി നാലിന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ കേരളായാത്ര ആരംഭിക്കുന്നതിനു മുമ്പ് ഡിസിസികളിലെ അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് നീക്കം. വയനാട്, കണ്ണൂര്‍ ജില്ലകളിലും നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്.
കണ്ണൂരില്‍ നിന്നുള്ള എ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റിനെ സന്ദര്‍ശിച്ച് ഡിസിസിയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കെ സുധാകരനെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ഗുണം ചെയ്യില്ലെന്നാണ് എ ഗ്രൂപ്പിന്റെ പരാതി. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഡിസംബര്‍ ആദ്യവാരം ചര്‍ച്ച നടത്തി ഡിസിസിയില്‍ വരുത്തേണ്ട മാറ്റം തീരുമാനിക്കും. ഗ്രൂപ്പ്, സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിക്കാമെങ്കിലും പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ കഴിവുള്ളവര്‍ നേതൃത്വത്തിലേക്ക് വരണമെന്നാണ് സുധീരന്റെ നിലപാട്. എന്നാല്‍ ഇതിനോട് ഗ്രൂപ്പുകള്‍ യോജിക്കുന്നമില്ല. സംഘടനാപരമായ പോരായ്മകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകരുതെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകും പുനസംഘടന പൂര്‍ത്തിയാക്കുക. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് നടക്കുന്ന പുനസംഘടന കോണ്‍ഗ്രസിന് തലവേദനയാകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: