ഇസ്ലാമിക ഭീകരതയെയും ആക്രമണങ്ങളെയും ചെറുക്കുന്നതില്‍ ഭാരതം അമേരിക്കയെയും ഫ്രാന്‍സിനെയും മാതൃകയാക്കണം. ഇസ്ലാമിക ഭീകരതയെ എതിര്‍ക്കാന്‍ കടുത്ത ഭീകരവിരുദ്ധ നിയമങ്ങള്‍ക്കും കൂടുതല്‍ അധികാരം പ്രയോഗിക്കാനും ഭാരത പാര്‍ലമെന്റ് തയ്യാറാകണം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ആക്രമണമായാണ് ഫ്രാന്‍സ് ഐഎസിന്റെ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ പത്തുവര്‍ഷക്കാലം കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനത്തിന്റെ ഫലമായി സ്വീകരിച്ച അയഞ്ഞ നടപടികളാണ് തുടര്‍ച്ചയായി ഭാരതത്തില്‍ ഭീകരാക്രമണങ്ങള്‍ക്ക് വഴിതുറന്നത്. ഫ്രാന്‍സ് സിറിയക്ക് എതിരെ എടുത്തുവരുന്ന ധീരമാര്‍ന്ന നിലപാടുകള്‍ നമ്മുടെ ശത്രുരാജ്യമായ പാക്കിസ്ഥാനെതിരെ കൈക്കൊള്ളാന്‍ മോദി സര്‍ക്കാരിന് കഴിയുമെന്ന് ജനം പ്രതീക്ഷിക്കുന്നു. പാക് അധീന കശ്മീരിലും പാക് അതിര്‍ത്തിയിലും സൈനിക നടപടികള്‍ ശക്തമാക്കണം.
പ്രമോദ് പുനലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: