ദുബായ്: ഡിസംബര്‍ ഒമ്പത് മുതല്‍ 13 വരെ ദുബായ് വേദിയാകുന്ന ബാഡ്മിന്റണ്‍ ലോക സൂപ്പര്‍ സീരിസിന് ഇന്ത്യയില്‍നിന്ന് സൈന നേവാളും കെ. ശ്രീകാന്തും മാത്രം. റാങ്കിങ്ങില്‍ മുന്നിലുള്ള എട്ട് താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മറ്റ് വിഭാഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടംനേടാനായില്ല. വനിതകളില്‍ ലോക അഞ്ചാം നമ്പറായ സൈന അനായാസം ഇടം നേടിയപ്പോള്‍, ശ്രീകാന്തിനെ ഭാഗ്യം തുണച്ചു.
ഏഴാമനായ ചൈനയുടെ ടിയാന് ഹൗവെയുടെ അഭാവത്തിലാണ് ഒമ്പതാം റാങ്കിലുള്ള ശ്രീകാന്തിന് അവസരം ലഭിച്ചത്. ഒരു അസോസിയേഷനില്‍നിന്ന് രണ്ട് താരമെന്ന നിബന്ധനയാണ് ടിയാന് തിരിച്ചടിയായത്. ഒന്നാം റാങ്കിലുള്ള ചെന്‍ ലോങ്ങും, അഞ്ചാമന് ലിന് ഡാനും ചൈനയുടെ പ്രതിനിധികള്‍.
വനിതാ മിക്സഡ് ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന് നേരിയ വ്യത്യാസത്തില്‍ അവസരം നഷ്ടം. നിലവില്‍ പത്താം സ്ഥാനത്താണ് ഇവര്‍. വനിതാ സിംഗിള്‍സില്‍ ചൈനയുടെ ലി സുറേയിക്കും പങ്കെടുക്കാനാകില്ല. നാലാം റാങ്കിലുള്ള ലി സുറേയിക്ക് മുന്നില്‍ രണ്ടാമത് വാങ് ഷിസിയാനും മൂന്നാമത് വാങ് യിഹാനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: