കോട്ടയം: മുഴുവന്‍ ക്രിസ്ത്യാനികളും സുവിശേഷകരാകണമെന്ന ആഹ്വാനവുമായി സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍. കോട്ടയത്ത് പഴയസെമിനാരിയുടെ ദ്വിശതാബ്ദി ആഘോഷസമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവേയാണ് ചീഫ് സെക്രട്ടറിയുടെ സുവിശേഷ പ്രഖ്യാപനമുണ്ടായത്. ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്ത ടോമി എന്ന അനാഥബാലന് ബഹുനില കെട്ടിടത്തിന്റെ മുകളിലുള്ള ഫഌറ്റിലിരുന്ന് തുണ്ടുകടലാസില്‍ എഴുതിയ ബൈബിള്‍ വചനങ്ങള്‍ തെരുവിലേക്ക് എറിഞ്ഞുകൊടുത്ത് സുവിശേഷം പ്രചരിപ്പിച്ചെങ്കില്‍ ഇരുകാലുകളും കൈകളുമുള്ള നമുക്ക് എന്തുകൊണ്ട് അത് ചെയ്തുകൂടാ എന്നും ചീഫ് സെക്രട്ടറി ചോദിച്ചു.
ചടങ്ങിന്റെ ഉദ്ഘാടകനായ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം ഇരുന്നവേദിയിലാണ് ജിജിതോംസന്റെ സുവിശേഷ പ്രസംഗം നടന്നത്. ചീഫ് സെക്രട്ടറി എന്ന നിലയിലല്ല മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രിയപുത്രനെന്ന നിലയിലാണ് താന്‍ ഇവിടെ നില്ക്കുന്നതെന്ന ആമുഖത്തോടെയാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.
അമേരിക്കയിലെ സുവിശേഷകനായ വില്യം ബര്‍ണാഡിനെ ഉദ്ധരിച്ച്, കര്‍ത്താവില്‍ വിശ്വസിക്കുന്നവര്‍ അത് തുറന്നുപറയാന്‍ മുന്നോട്ടുവരണമെന്നും ചീഫ് സെക്രട്ടറി ആഹ്വാനം ചെയ്തു. ക്രിസ്തു 70 ശിഷ്യന്മാരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചത് സുവിശേഷം പ്രചരിപ്പിക്കാനാണ്. അന്ന് 70 രാജ്യങ്ങള്‍ മാത്രമുണ്ടായിരുന്നതുകൊണ്ടാണ് അത്രയും ശിഷ്യന്മാരെ നിയോഗിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ലോകത്ത് എല്ലായിടത്തും ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിയ്ക്കുമുണ്ട്. ഞാനും നിങ്ങളും ആ ദൗത്യം ഏറ്റെടുക്കണം.
ക്രൈസ്തവസഭകളുടെ ഏറ്റവും വലിയ ദൗത്യവും സുവിശേഷം പ്രചരിപ്പിക്കുക എന്നതാണ്. വ്യക്തികള്‍ക്കും ദേവാലയങ്ങള്‍ക്കും സമൂഹത്തിനും സുവിശേഷവേല ചെയ്യാന്‍ ബധ്യതയുണ്ട്. എനിക്കും നിങ്ങള്‍ക്കും അതിനു കഴിയണം.
മലങ്കര ഓര്‍ത്തഡോക്സ് സഭാ മേലദ്ധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവ, അനുഗ്രഹപ്രഭാഷണം നടത്തിയ അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ റ്റിക്കോണ്‍ മെത്രാപ്പോലീത്ത തുടങ്ങിയ മതപുരോഹിതര്പോലും പറയാന്‍ മടിച്ച വിഷയമാണ് തീവ്രവികാരത്തോടെ സംസ്ഥാന ചീഫ് സെക്രട്ടറി അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: