ന്യൂദല്‍ഹി: സ്വകാര്യബാങ്കിന്റെ എ.ടി.എമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 22.5 കോടിയുമായി മുങ്ങിയ വാന്‍ ഡ്രൈവര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് ഗേവിന്ദ്പുരി സ്വദേശി പ്രദീപ് ശുക്ലയാണ് പോലീസ് പിടിയിലായത്.
എടിഎമ്മുകളില്‍ പണം എത്തിക്കുന്നതിനുള്ള വാനിന്റെ െ്രെഡവറായിരുന്ന പ്രദീപ് .പണം നിറച്ച പെട്ടികളടങ്ങിയ വാഹനവുമായി കഴിഞ്ഞദിവസമാണ് മുങ്ങിയത്. വാന്‍ പിന്നീട് കണ്ടെത്തിയെങ്കിലും പണപ്പെട്ടികള്‍ അപ്രത്യക്ഷമായിരുന്നു. വാനിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥന് വഴിരികില്‍ വണ്ടി നിര്‍ത്തിച്ച് മൂത്രമൊഴിക്കുന്നതിനിടെയാണ് ഇയാള്‍ വണ്ടിയുമായി സ്ഥലം വിട്ടത്.
സംഭവശേഷം പോലീസ് നടത്തിയ പരിശോധനയില്‍ വാന്‍ ഗോവിന്ദപുരി മെട്രോ സ്റ്റേഷന് പരിസരത്തു നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രദീപ് പണവുമായി മുങ്ങിയിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രദീപ് പിടിയിലായതെന്നും പോലീസ് പറഞ്ഞു.
വിവിധ എ.ടി.എമ്മുകളില്‍ നിറയ്ക്കാനുള്ള 22.5 കോടി രൂപയായിരുന്നു വാനിലുണ്ടായിരുതെന്ന് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: