കൊല്ലം: സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയതായി സി.ബി.ഐ. ടെണ്ടറില്‍ പങ്കെടുക്കാത്ത കമ്പനികളില്‍ നിന്നാണ് കോര്പ്പറേഷന് തോട്ടണ്ടി വാങ്ങിയതെന്ന് സി.ബി.ഐ ആരോപിയ്ക്കുന്നു.
ഇതിനെ തുടര്‍ന്ന് കോട്ടയത്തുള്ള ഒരു കമ്പനി സി.ബി.ഐയുടെ നിരീക്ഷണത്തിലാണ്. യാതൊരു മാനദണ്ഡം പാലിക്കാതെയാണ് ഇത് വാങ്ങിയതെന്നും സി.ബി.ഐ വ്യക്തമാക്കി. ഇതില്‍ കോടികളുടെ നഷ്ടമാണ് കോര്‍പ്പറേഷനു ഉണ്ടായത്.
ഇതിനുപുറമേ കശുവണ്ടി വികസന കോര്പ്പറേഷന് നല്കുന്ന ധനസഹായം വകമാറ്റി ചിലവഴിച്ചു. തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഗ്രാറ്റുവിറ്റി തുകയെടുത്താണ് കെട്ടിടം മോടിപിടിപ്പിച്ചതെന്നും വാഹനം വാങ്ങിയതെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
കേസന്വേഷണം ഏറ്റെടുത്ത ശേഷം രണ്ട് തവണയാണ് സി.ബി.ഐ സംഘം കൊല്ലത്തെ കശുവണ്ടി വികസന കോര്പ്പറേഷന് ആസ്ഥാനത്ത് പരിശോധന നടത്തിയത്. കേസില്‍ സിബിഐ ഉടന്‍ കുറ്റപത്രം നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: