ന്യൂദല്‍ഹി: മുംബയ് ഭീകാരക്രമണത്തിന്റെ ഏഴാം വാര്‍ഷികാചരണം നടക്കുന്ന സമയത്ത് ഭാരതത്തെ തച്ചുതകര്ക്കാന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിര്‍ദ്ദേശം. ലഷ്ക്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷ് ഇ മുഹമ്മദ് എന്നിവയുടെ കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് പാക് ചാര സംഘടന ഈ നിര്‍ദ്ദേശം നല്‍കിയതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചു.
യോഗത്തില്‍ 30 ഓളം ഭീകര നേതാക്കളാണ് പങ്കെടുത്തത്. ഇവരെ ഐഎസ്ഐ അതിര്‍ത്തിക്കടുത്ത് എത്തിച്ചിട്ടുമുണ്ട്. ഭാരതമണ്ണില്‍ ഞെട്ടിക്കുന്ന ആക്രമണങ്ങള്‍ അഴിച്ചുവിടാനാണ് ഇവരോട് പറഞ്ഞിരിക്കുന്നത്.പാകധിനിവേശ കശ്മീരിലാണ് ഭീകരസംഘടനകളുടെ യോഗം ചേര്‍ന്നത്. ഈ മൂന്ന് ഭീകരസംഘടനകള്‍ക്കും ഐഎസ്ഐ ആളും അര്‍ഥവും ആയുധവും നല്കി സഹായിക്കുന്നുണ്ട്. യോഗത്തില്‍ ഷൗക്കത്ത് ഖാന് എന്ന പാക് ചാരനാണ് അധ്യക്ഷത വഹിച്ചത്. ഭീകരരെ പെഷാവാറില്‍ നിന്നാണ് പാക്കധിനിവേശ കശ്മീരിലേക്ക് എത്തിച്ചത്.
വിപുലമായ പരിശീലനം ലഭിച്ചവരാണ് ഈ ഭീകരര്‍. മലകള്‍ മഞ്ഞുമൂടി യാത്ര ദുഷ്കരമാകും മുന്‍പ് നുഴഞ്ഞുകയറാനാണ് ഇവരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഒരു മാസത്തിനകം ഭാരതത്തില്‍ എവിടെങ്കിലും ഇവര്‍ ആക്രമണം നടത്തുമോയെന്ന ആശങ്കയിലാണ് ഭാരത ഇന്റലിജന്‍സ് ഏജന്‍സികള്‍. അതിനാല്‍ ഇവരുടെ പദ്ധതിയുടെ വിശദാംശങ്ങള്‍ തപ്പിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്റന്ിജന്സ്.പാക് ചാര സംഘടനയുമായി അല്‍പ്പകാലം നീരസത്തിലായിരുന്ന ജെയ്ഷ് ഇ മൊഹമ്മദിനെയും ഇക്കുറി കൂടെക്കൂട്ടിയിട്ടുണ്ട്. ബുധനാഴ്ച താങ്ങ്ധറിലെ സൈനിക ക്യാമ്പ് ആക്രമിച്ചത് ജെയ്ഷ് ഇ മൊഹമ്മദ് ഭീകരരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: