കൊച്ചി : ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കേസിലെ മുഖ്യപ്രതി ജോഷിയുടെ ഡ്രൈവര്‍. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവതികളെ കുടുക്കാനായി എയ്ഡ്സ് രോഗിയായ തന്നെ ഉപയോഗിച്ചുവെന്ന് പൊലീസിന് ഇയാള്‍ മൊഴി നല്കി. പെണ്‍വാണിഭസംഘത്തിലെ യുവതികളില്‍ പലരും എയ്ഡ്സ് രോഗികളായിരുന്നുവെന്നും അനൂപ് പോലിസിന് മൊഴി നല്കി
ജോഷിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവതികളെ എയ്ഡ്സ് രോഗിയായ ജോഷിയുടെ െ്രെഡവറുമായി ലൈംഗീകബന്ധത്തിന് നിര്‍ബന്ധിക്കും പിന്നീട് ഈ വിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി ഇവരെ കുരുക്കും.
മയക്കുമരുന്ന് ലോബിയുമായി ബന്ധമുള്ള ജോഷി കൊച്ചിയിലെ ചില പോലീസുകാരുടെ ഒത്താശയോടെ സംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരെ മയക്കുമരുന്നു കേസില്‍ പെടുത്താന്‍ ശ്രമിച്ചതായും അനൂപ് പറഞ്ഞു.
മുഖ്യപ്രതിയായ ജോഷിക്കൊപ്പം പിടിയിലായ സ്വകാര്യബാങ്ക് ജീവനക്കാരന് അനൂപിനെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം. കംപ്യൂട്ടര്‍ വിദഗ്ധന്‍ കൂടിയായ അനൂപാണ് ഓണ്‍ ലൈന്‍ വഴി പെണ്‍കുട്ടികളെ കുട്ടികളെ വലയിലാക്കിയത്. ജോഷിയെ ഇന്ന് എറണാകുളത്ത് കൊണ്ടുപോയി പൊലീസ് തെളിവെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: