കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽ പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയിൽ മരിച്ച നൗഷാദിന്റെ വീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു.നൗഷാദിൻെറ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്നും ഭാര്യക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാവിലെ 12 മണിയോടെ നൗഷാദിൻറെ തടമ്പാട്ടു താഴത്തെ വീട്ടിലത്തെിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. നാടിന് അഭിമാനമായി മാറിയ ഒരാളുടെ കുടുംബത്തെ സർക്കാർ കൈവെടിയില്ല. നിരുൽസാഹപ്പെടുത്തിയിട്ടും അത് അവഗണിച്ച് ഇറങ്ങിച്ചെന്ന് മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തുന്നതിനിടെ ഉണ്ടായ അപകടമാണ്.
മറ്റുള്ളവരെ രക്ഷിക്കുന്നവരുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ട്. ഇത്തരം അപകടങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ഉപയോഗിക്കാതെ കിടക്കുന്ന കിണറുകൾ, മാൻഹോളുകൾ എന്നിവ ശുദ്ധീരിക്കുന്നതിന് വളരെയധികം മുൻകരുതലുകൾ എടുക്കും.
കലക്ടറുടെ റിപ്പോർട്ട് കിട്ടിയതിനുശേഷം ആലോചിച്ച് നടപടികൾ സ്വീകരിക്കും. മരിച്ച രണ്ട് അന്യദേശ തൊഴിലാളികളുടെ മൃതദേഹങ്ങൾ അവരുടെ നാട്ടിലത്തെിക്കാനുള്ള എല്ലാ ചെലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: