ദില്ലി: മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരനെ കസ്റ്റഡിയിലെടുക്കാതെ ചോദ്യം ചെയ്യാമെന്ന് സിബിഐയോട് സുപ്രീം കോടതി. ടെലിഫോണ്‍ എക്സ്ചേഞ്ച് അഴിമതി കേസില്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തിനകം സിബിഐ മുമ്പാകെ ഹാജരാകാനാണ് സുപ്രീം കോടതി ദയാനിധി മാരനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ദയാനിധി മാരന് കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് അനുവദിച്ച ബിഎസ്എന്‍എല്‍ ഫോണുകള്‍ സണ്‍ നെറ്റ്വര്‍ക്കിന്റെ ഓഫീസുകളില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ അന്വേഷണം നടന്നുക്കൊണ്ടിരിക്കുന്നത്.
2006-2007 വര്‍ഷങ്ങളിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 24371515 എന്ന ഒറ്റ നമ്പറിലൂടെ മാത്രം സണ്‍ ടി.വി. ഒട്ടേറെ പ്രോഗാമുകള് അപ് ലിങ്ക് ചെയ്തിരുന്നുവെന്ന് സി.ബി.ഐ. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2007 മാര്‍ച്ചില്‍ മാത്രം 323 ലൈനുകളിലൂടെ 48 ലക്ഷം കോളുകള്‍ ചെയ്തതായി സി.ബി.ഐ. കണ്ടെത്തിയിരുന്നു. 2007 ജനവരിക്കും ഏപ്രിലിനുമിടയില്‍ 629.5 കോടി രൂപയുടെ കോളുകള്‍ ചെയ്തായും സി.ബി.ഐ.കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: