പാരിപ്പള്ളി: പാരിപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് വന്‍തോതില്‍ കഞ്ചാവുവില്പന നടത്തുന്നയാളെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ കാരംകോട് പ്ലാവറക്കുന്ന് ജിത്തുഭവനില്‍ രാജേഷ് (30) ആണ് പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നു 50 കഞ്ചാവു പൊതികളും പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഉപഭോക്താക്കളായ പത്തുപേരെയും പോലീസ് പിടികൂടി. മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട ശേഷം ആവശ്യക്കാര്‍ക്ക് ഓട്ടോറിക്ഷയില്‍ സാധനം എത്തിച്ച് കൊടുക്കുന്നതാണ് പ്രതിയുടെ രീതി. ഇയാളുമായി ബന്ധമുള്ള നിരവധി പേരെ പോലീസ് കസറ്റഡിയിലെടുത്തു. കഞ്ചാവു പോലുവസാനത്തെ കണ്ണിയായ രാജേഷിന്റെ അറസ്റ്റോടെ നിരവധി വന്കച്ചവടക്കാരുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായും വരുംദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്. പാരിപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ രീതിയില്‍ കഞ്ചാവുവില്‍പ്പന നടക്കുന്നുണ്ടെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ അറസ്റ്റിലാകുമെന്നും പാരിപ്പള്ളി എസ്ഐ എസ്.ജയകൃഷ്ണന് അറിയിച്ചു. ചാത്തന്നൂര്‍ എസിപി എസ്.ശിവപ്രസാദ്, സ്പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്സ് ബോബി അര്‍വിന്‍, പരവൂര്‍ എസ്ഐ വി.എസ്.ബിജു, രമണന് ഷാഡോ പോലീസുകാരായ ജയിന്, വിനു, മനു, സീനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: