ന്യൂദല്‍ഹി: പാക്കധിനിവേശ കശ്മീരിനെപ്പറ്റി, പാക്കിസ്ഥാന് അനുകൂലമായ പരാമര്‍ശവുമായി ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. ജമ്മുകശ്മീര്‍ ഭാരതത്തിനൊപ്പവും പാക്കധിനിവേശകശ്മീര് പാക്കിസ്ഥാനൊപ്പവും തന്നെ ഇനിയും തുടരുമെന്നായിരുന്നു ഫാറൂഖിന്റെ പ്രസ്താവന.
പിഒകെ ഭാരതത്തിന് വിട്ടു നല്‍കണമെന്നും ഇത് ഭാരതത്തിന്റെഅവിഭാജ്യ ഘടകമാണെന്നുമാണ് രാഷ്ട്രത്തിന്റെ കാലങ്ങളായുള്ള നിലപാട്. യുഎന്നില്‍ പോലും ഭാരതം കൈക്കൊണ്ടിട്ടുള്ള നിലപാടിന് എതിരെയാണ് ഫാറൂഖിന്റെ പ്രസ്താവന.
ഫാറൂഖിന്റെ പാക് അനുകൂല പ്രസ്താവനയ്ക്ക് എതിരെ രൂക്ഷമായാണ് നേതാക്കള്‍ പ്രതികരിച്ചത്. പാക്കധിനിവേശകശ്മീര് ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് 94ല്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയിട്ടുണ്ട്. ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിര്‍മ്മല്‍ സിംഗ് പറഞ്ഞു.
പാക്കധിനിവേശ കശ്മീരിനെച്ചൊല്ലി ഭാരതവും പാക്കിസ്ഥാനും തമ്മില്‍ രണ്ടു യുദ്ധങ്ങളാണ് ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: