കൊച്ചി: മാറാട് കൊലപാതകക്കേസില്‍ പ്രതികളായ പന്ത്രണ്ട് പേരെ ഹൈക്കോടതി വെറുതേ വിട്ടു. മാറാട് സ്വദേശി അബൂബക്കര്‍ കൊല്ലപ്പെട്ട കേസിലെ പതിനാല് പ്രതികളില്‍ പന്ത്രണ്ട് പേരെയാണ് വെറുതെ വിട്ടത്. നാലാം പ്രതി തെക്കേത്തൊടി ഷാജി, പന്ത്രണ്ടാം പ്രതി ഈച്ചരന്റെ പുരയില്‍ ശശി എന്നിവരുടെ ജീവപര്യന്തം കോടതി ശരിവച്ചു.
കേസില്‍ ആകെയുണ്ടായിരുന്ന പതിനഞ്ച് പ്രതികളില്‍ ഒരാളെ പ്രത്യേക കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
മാറാട് സ്വദേശികളായ കോരന്റകത്ത് വീട്ടില്‍ വിപീഷ്, കേളപ്പന്റകത്ത് വെങ്കിട്ടന്‍ എന്ന സജീവന്, തെക്കേത്തൊടി ബിജേഷ്, ആവത്താന്‍പുരയില്‍ പ്രഹ്ലാദന്, കേലപ്പന്റകത്ത് രാജേഷ്, അരയച്ചന്റകത്ത് മണികണ്ഠന്, മാറാട് അരയസമാജം മുന്‍സെക്രട്ടറി സുരേഷ്, ചോയിച്ചന്റകത്ത് രഞ്ജിത്ത്, ചോയിച്ചന്റകത്ത് കലേഷ്, ചെറിയപുരയില്‍ വിനോദ്, തെക്കേത്തൊടി വീട്ടില്‍ വിജിത്ത്, തെക്കേത്തൊടി ശ്രീധരന് എന്നിവരെയാണ് വെറുതെ വിട്ടത്. 2002 ജനുവരിയിലാണ് അബൂബക്കര്‍ കൊല്ലപ്പെട്ടത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: