കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ ഭീകരര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. കേസില്‍ തിങ്കളാഴ്ചയാണ് ശിക്ഷാവിധി.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മണ്ണില്‍ ഭീകരതയ്ക്ക് താക്കീതാകണം ശിക്ഷാവിധി. പ്രതികള്‍ ഒരുതരത്തിലും കാരുണ്യം അര്‍ഹിക്കുന്നില്ല.
പരമാവധി ശിക്ഷ നല്‍കണം. പ്രോസിക്യൂഷന് വ്യക്തമാക്കുന്നു. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യവും വ്യക്തിക്കെതിരെയുള്ള കുറ്റകൃത്യവും രണ്ടായി കാണണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും എന്‍ഐഎ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.ജി.മനു കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.
രാജ്യദ്രോഹക്കുറ്റം 124 എ വകുപ്പ് പ്രകാരവും യുഎപിഎ 10 എ, 10 എ 2 തുടങ്ങി 5 കുറ്റങ്ങളാണ് ആണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ ഒരു പ്രസംഗം നടത്തുക മാത്രമായിരുന്നുവെന്നും, അതേത്തുടര്‍ന്ന് രാജ്യത്ത് ബോംബ് സ്ഫോടനം നടന്നിട്ടില്ലെന്നുമായിരുന്നു പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് വി.ടി.രഘുനാഥന്റെ വാദം. പ്രതികള്‍ ഉന്നതവിദ്യാഭ്യാസം ഉള്ളവരും യുവാക്കളുമാണ്. അതുകൊണ്ട് രാജ്യദ്രോഹക്കുറ്റത്തിന്റെ കാഠിന്യം കുറച്ച് കണ്ട് ശിക്ഷ ലഘൂകരിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന് ആവശ്യം ഉന്നയിച്ചു.
ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാവുന്ന ഈ കേസില്‍ പ്രതികളുടെ ഭൗതികസാഹചര്യവും ഉന്നതവിദ്യാഭ്യാസ യോഗ്യതയും മാനദണ്ഡമാവുന്നില്ലെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല. അതുകൊണ്ടുതന്നെ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് കോടതിയില്‍ ഉന്നയിച്ചു.
രാജ്യദ്രോഹക്കുറ്റമായ 124 എ വകുപ്പില്‍ രാജ്യത്തിനെതിരെയുള്ള പ്രവൃത്തി, രാജ്യത്തിനെതിരെയുള്ള പ്രസംഗം, രാജ്യത്തോട് പുച്ഛം തോന്നിക്കുന്ന വിധമുള്ള നടപടികള്‍ തുടങ്ങിയ കാര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇതനുസരിച്ച് ജീവപര്യന്തം തടവ് ശിക്ഷ, മൂന്ന് വര്‍ഷത്തെ തടവും പിഴയുമൊക്കെ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: