കാരിക്കോട്; ഭാരതീയവിദ്യാനികേതന്‍ ജില്ലാകലോല്‍സവം സര്ക്ഷസംഗമത്തിന് തിരിതെളിഞ്ഞു. ജില്ലയിലെ 24 സ്കൂളുകളില്‍നിന്നുള്ള 1300 വിദ്യാര്‍ത്ഥികളാണ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്.ഗംഗ, യമുന, സരസ്വതി, സിന്ധു,ഗോദാവരി,കാവേരി, ക്യഷ്ണ, നിള എന്നിങ്ങനെ 8സ്റ്റേജുകളിലായി 56 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്.ഒന്നാം വേദിയായ ഗംഗയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ശ്രീസരസ്വതി വിദ്യാമന്ദിര്‍ ചെയര്മാന് എം.ഏ. വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷതവഹിച്ചു. സാഹിത്യകാരന് ചെമ്മനം ചാക്കോ സര്‍ഗസംഗമത്തിന് തിരിതെളിച്ചു. പെരുവയിലെഗ്രാമീണ വായനശാലയിലെ പുസ്തകങ്ങളാണ്തന്നെ സാഹിത്യകാരനാക്കിയതെന്ന് ചെമ്മനം ചാക്കോ പറഞ്ഞു. കുട്ടികള്‍ പുസ്തകങ്ങള്‍ വായിക്കാനും, വിദ്യാഭ്യാസകാര്യങ്ങള്‍ ശ്രദ്ദിക്കുവാനും മാതാപിതാക്കള്‍ പ്രേരണനല്‍കണം. ഏറ്റേടുക്കുന്ന ജോലികള്‍ ഉത്തരവാദിത്ത്വതോടെ ചെയ്ത് ശ്രദ്ധേയരാകാന്‍ ഇച്ഛാശക്തിയുള്ളവരായികുട്ടികളെവളര്ത്തണം. നമ്മുടെ കുട്ടികളെ തരംഗരൂപത്തിലുള്ള ശത്രുക്കള്‍ കീഴ്പ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുവാന്‍ പഠനവും വായനയും കമ്പ്യൂട്ടര്‍ പരീശീലനവുംമെല്ലാം തുറന്നിട്ടമുറിയിലായിരിക്കണമെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാനികേതന്‍ സംസ്ഥാനവൈസ്പ്രസിഡന്റ് ഡോ;സി ആര് വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് മെമ്പര്‍ ജിമ്മിസുരേഷ്,കെ റ്റി ഉണ്ണിക്യഷ്ണന്,കെ ആര് റജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീസരസ്വതി വിദ്യാമന്ദിര്‍ പ്രിന്‍സിപ്പല്‍ പി. വേണുഗോപാല്‍ സ്വാഗതം ആശംസിച്ചു.
ആദ്യദിനം മത്സരം അവസാനിക്കുമ്പോള്‍ 344 പോയിന്റോടെ അരവിന്ദ വിദ്യാമന്ദിരം മുന്നിലാണ്. 276 പോയിന്റോടെ ശ്രീസരസ്വതി വിദ്യാമന്ദിര്‍ പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: