തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ 15-ാം സമ്മേളനം നവംബര്‍ 30ന് ആരംഭിക്കും. ഡിസംബര്‍ 17 വരെ 11 ദിവസമാണ് സഭ സമ്മേളിക്കുന്നത്. നിയമനിര്‍മാണത്തിനായി ഒമ്പത് ദിവസവും അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി ഒരു ദിവസവും ഉപധനാഭ്യര്‍ഥനകളുടെയും അധിക ധനാഭ്യര്ഥനകളുടെയും ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി ഒരു ദിവസവുമാണ് നീക്കിവച്ചിട്ടുളളതെന്ന് സ്പീക്കര്‍ എന്‍. ശക്തന് അറിയിച്ചു.
2015 ലെ ഹിന്ദു പിന്തുടര്ച്ച (കേരള ഭേദഗതി) ബില്‍, കേരള സര്‍വീസ് കമ്മീഷന് (സര്‍വകലാശാലകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍),പേയ്മെന്റ് ഓഫ് വേജസ് (കേരള ഭേദഗതി) എന്നിവ നവംബര്‍ 30-ന് അവതരിപ്പിക്കും; ഡിസംബര്‍ ഒന്നിന് പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബില്ലും. കഴിഞ്ഞ സമ്മേളനശേഷം 10 ഓര്‍ഡിനന്‍സുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഡിസംബര്‍ എട്ടിന് 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളുടെ സ്റ്റേറ്റ്മെന്റും 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥനകളുടെ സ്റ്റേറ്റ്മെന്റുകളും മേശപ്പുറത്തുവയ്ക്കുന്നതും 14 ന് ഇതുസംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: