ഇരിട്ടി(കണ്ണൂര്‍): സ്വര്‍ഗ്ഗീയ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റെ ‘ഭാഗമായി ഡിസംബര്‍ ഒന്നിന് ഇരിട്ടിയില്‍ നടക്കുന്ന പൊതുസമ്മേളനം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
റാലിയില്‍ കാല് ലക്ഷത്തോളം പേര് പങ്കെടുക്കും. വള്ളിയാട് വയലില്‍ നിന്നും 3 മണിക്ക് ആരംഭിക്കുന്ന റാലി കീഴൂര്‍ ഇരിട്ടി ടൗണ്‍ വഴി പഴയപാലത്തിന് സമീപം കെ.കെ.രാജന് നഗറില്‍ സമാപിക്കും. കഴിഞ്ഞ വര്‍ഷം ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തില്‍ പങ്കെടുത്ത് മടങ്ങവേ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കെ.കെ. രാജന്റെ പേരാണ് നഗറിന് നല്‍കിയിരിക്കുന്നത്.
പൊതുസമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.
റാലിയുടെ ഭാഗമായി ജില്ലയില്‍ സിപിഎമ്മുകാരാല്‍ കൊലചെയ്യപ്പെട്ട 78 ബലിദാനികളുടെ സ്മൃതിമണ്ഡപങ്ങളില്‍ നിന്നും കൊളുത്തിയ ദീപശിഖകളുടെ പ്രയാണം നവംബര്‍ 30ന് വൈകുന്നേരം 4 മണിക്ക് ചാവശ്ശേരിയില്‍ സംഗമിക്കും. ഇവിടെ നിന്നും ദീപശിഖകള്‍ 5മണിയോടെ ഇരിട്ടിയില്‍ എത്തിച്ചേരും.
ഇതേസമയം തന്നെ കണ്ണൂര്‍ മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ നിന്നും പുറപ്പെടുന്ന ഛായാചിത്രവും പതാകയും മുഴക്കുന്നില്‍ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥയും ഇരിട്ടി പഴയ ബസ്സ്സ്റ്റാന്റ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഗമിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.വി.ചന്ദ്രന്, ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, ബിജെപി കൗണ്‍സിലര്‍ സത്യന് കൊമ്മേരി, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാമദാസ് എടക്കാനം, മണ്ഡലം പ്രസിഡണ്ട് പി.കൃഷ്ണന്, ജനറല്‍ സെക്രട്ടറി സജിത്ത് കീഴൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: