കനോ: നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ 21പേര് കൊല്ലപ്പെട്ടു. ഷിയ മുസ്ലീങ്ങള്‍ നടത്തിയ റാലിയ്ക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിന് പിന്നില്‍ ബൊക്കോഹറാം ഭീകരരാണെന്നാണ് സംശയം.
വടക്കന്‍ നൈജീരിയയിലെ കനോയില്‍ പ്രാദേശികസമയം ഉച്ചയ്ക്ക് 2മണിയോടെയാണ് ആക്രമണമുണ്ടായത്. ഷിയ വിഭാഗം നടത്തിയ റാലിക്കിടയിലേയ്ക്ക് ഓടിക്കയറിയ പുരുഷ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഉഗ്ര സ്ഫോടനശേഷിയുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്.
തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ രാജ്യസുരക്ഷ കനത്ത വെല്ലുവിളിയായിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച കനോയില്‍ രണ്ട് വനിത ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 14പേര് കൊല്ലപ്പെട്ടിരുന്നു. ബൊക്കോഹറാം നടത്തിയ വിവിധ ഭീകരാക്രമണങ്ങളിലായി 1000കണക്കിനുപേരാണ് ഇതിനോടകം നൈജീരിയയില്‍ കൊല്ലപ്പെട്ടത്. 21 ലക്ഷം ജനങ്ങളാണ് ജന്മനാട് ഉപേക്ഷിച്ചത് മറ്റിടങ്ങളിലേയ്ക്ക് പലായനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: