തിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന കേരളയാത്ര സിപിഎം പിബി അംഗം പിണറായി വിജയന് നയിക്കും. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര ജനുവരി പകുതിയോടെയാകും ആരംഭിക്കുക. തെരഞ്ഞെടുപ്പ് ആരു നയിക്കും എന്ന ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവമാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി നടത്തുന്ന ജാഥയില്‍ വിഎസിനെ മാറ്റി നിര്‍ത്തി പിണറായിയെ മുന്‍നിരയില്‍ നിര്‍ത്തുന്നത് തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കും എന്ന വിലയിരുത്തല്‍ ഒരു വിഭാഗത്തിനുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നയിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായത്തെ മറിക്കടന്ന്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി തന്നെയാകും ചുക്കാന്‍ പിടിക്കുക എന്ന വ്യക്തമായ സന്ദേശമണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് പിണറായി വിജയന് നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ആലോചിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ മറുപടി പറയേണ്ട കാര്യമുള്ളൂവെന്നും മാധ്യമങ്ങള്‍ ചര്‍ച്ച നടത്തിക്കൊള്ളട്ടെയെന്നും പിണറായി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആര് നയിക്കണമെന്ന കാര്യത്തില്‍ വിവിധ കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെയാണ് പിണറായിയുടെ പ്രതികരണം. പുതിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം വീണ്ടും ചര്‍ച്ചയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: