മുംബൈ: ഷീന ബോറ വധകേസില്‍ അന്വേഷണ വിധേയമായി തടവില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്ജിക്കുവേണ്ടി വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയതായി അവരുടെ പിഎയുടെ വെളിപ്പെടുത്തല്‍.
ഷീനയുടെ പേരില്‍ രണ്ട് ഇ-മെയില്‍ അഡ്രസുകള്‍ നിര്‍മിക്കാനാണ് ആവശ്യപ്പെട്ടതെന്നും ഇന്ദ്രാണിയുടെ പിഎ കാജല്‍ ശര്‍മ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. കൊല്ലപ്പെട്ട ഷീന ഇന്ദ്രാണിയുടെ മകളാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാം റായിക്ക് സ്കൈപ് അക്കൗണ്ട് എടുത്തു നല്‍കണമെന്നും ആവശ്യപ്പെട്ടതായും കാജല്‍ വെളിപ്പെടുത്തി. ഷീനയുടെ പേരില്‍ ഉണ്ടായിരുന്ന അക്കൗണ്ടില്‍ 900 കോടി രൂപയുടെ ഇടപാടുകള്‍വരെ ഇന്ദ്രാണി നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു.
2012 ഏപ്രിലിലാണ് ഷീനയെ ഇന്ദ്രാണിയും അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാംകുമാര്‍ റായിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: