മലപ്പുറം: സ്ത്രീ-പുരുഷസമത്വമെന്നത് ഇസ്ലാമികമോ മനുഷ്യത്വപരമോ ബുദ്ധിപരമോ അല്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. എസ്എസ്എഫ് കോഴിക്കോട് ജില്ലാ കമ്മറ്റി ‘ന്യൂജനറേഷന് തിരുത്തെഴുതുന്നു’ എന്ന പ്രമേയത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച കാമ്പസ് സമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രസംഗം വിവാദമായി.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബഞ്ചില്‍ തന്നെ ഇരുന്ന് പഠിക്കണമെന്ന് വാശിപിടിക്കുന്നതിന് പിന്നില്‍ ഒരു ഒളിയമ്പുണ്ട്. ഇസ്ലാാമിക സംസ്കാരത്തെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണത്. ഇടകലര്‍ന്ന് ഇരുന്ന് പഠിക്കുന്ന സ്ഥാപനങ്ങള്‍ എവിടെയുമില്ല. ഇത് ഒരിക്കലും നടക്കാത്ത കാര്യമാണ്.
സ്ത്രീ പുരുഷ സമത്വം ഒരിക്കലും സാദ്ധ്യമല്ല. ആണും പെണ്ണും തുല്യരാണെന്ന് തെളിയിക്കാന്‍ ലോകത്ത് ആര്‍ക്കും കഴിയുകയില്ല. ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷനാണ്. വലിയ പ്രതിസന്ധി ഘട്ടങ്ങളില്‍ സ്ത്രീകള്‍ പൊതുവെ പകച്ചുപോകാറുണ്ട്. ഹൃദയ ശസ്ത്രക്രിയ അടക്കമുള്ള വലിയ ശസ്ത്രക്രിയകള്‍ നടത്താന്‍ കഴിയുന്ന സ്ത്രീകള്‍ വളരെ വിരളമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് പറ്റുന്ന ചില പ്രവൃത്തികള്‍ പുരുഷന് ചെയ്യാന്‍ കഴിയില്ല. പ്രസവിക്കലും കുട്ടികളുടെ പരിപാലനവും സ്ത്രീകള്‍ക്ക് പറ്റുന്നത് പോലെ പുരുഷന് സാധിക്കില്ല. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ-സംഘടനാ പ്രവര്‍ത്തനങ്ങളേക്കാള്‍ പഠനത്തിനാണ് പ്രധാന്യം നല്‍കേണ്ടതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: