ആലപ്പുഴ: നൂറു സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിലും ഭേദം നൂറു കഴുതകളെ ഒരു സിംഹം നയിക്കുന്നതാണ് നല്ലതെന്ന സിപിഎം സംസ്ഥാന കമ്മറ്റിയംഗം ജി. സുധാകരന് എംഎല്‍എയുടെ പ്രസംഗം വിവാദമായി.
വരുന്ന തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയെ പിണറായി വിജയന് നയിക്കണോ വി.എസ്. അച്യുതാനന്ദന് നയിക്കണോ എന്ന തര്‍ക്കം നിലനില്‍ക്കെയാണ് സുധാകരന്റെ പരാമര്‍ശം. സുധാകരന് പരാമര്‍ശിച്ചതില്‍ കഴുത ആരാണെന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം മങ്കൊമ്പില്‍ പുസ്തകപ്രകാശന ചടങ്ങിലായിരുന്നു സുധാകരന്റെ പ്രസംഗം.
അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ച നടത്തി യോഗ്യനായ ആളെ തെരഞ്ഞെടുക്കും. 139 മികച്ച എംഎല്‍എ മാരെ കണ്ടെത്താതെ ഒരു നല്ല മുഖ്യമന്ത്രിയെ മാത്രം കണ്ടെത്തിയിട്ട് എന്തു പ്രയോജനമെന്ന് സുധാകരന് ചോദിച്ചു. നേരത്തെ പലതവണ സുധാകരന് വി.എസ്. അച്യുതാനന്ദനെ തള്ളിപ്പറഞ്ഞിട്ടുള്ള സാഹചര്യത്തില്‍ കഴുത പരാമര്‍ശത്തിനെതിരെ പാര്‍ട്ടി അണികളില്‍ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: