ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെത് വലിയ ‘ഫ്രോഡ്’ കളിയാണെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) മുന്‍ നേതാവ് പ്രശാന്ത് ഭൂഷണ്. ഒപ്പം, അണ്ണാ മൂവ്മെന്റിലെ ജന ലോക്പാല്‍ ബില്ലില്‍ വെള്ളം ചേര്‍ത്ത കേജ്രിവാള് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ശ്രാന്ത് ഭൂഷണിന്റെ അച്ഛന് ശാന്തി ഭൂഷണും ആവശ്യപ്പട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്യുന്ന കേജ്രിവാള് അഴിമതി തടയുന്നതിനുള്ള യാതൊരു സംവിധാനവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അണ്ണാ പ്രസ്ഥാനത്തിലും എഎപിയിലും കേജ്രിവാളിനൊപ്പം നിന്നവരാണ് അച്ഛനും മകനും.
കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ബില്ലിന്റെ പരിധിയില്‍ വരുമെന്നത് മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാനുള്ള ശ്രമമാണെന്നും മുന്‍ പ്രശാന്ത് ഭുഷണ്‍ പറഞ്ഞു. ഭാരതത്തിന്റെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ഒരു ഫ്രോഡ് കളി വേറൊരു നേതാവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ലോക്പാലിന്റെ നിയമനവും പിരിച്ചുവിടല്‍ നടപടിയെയും ശാന്തിഭൂഷണ്‍ ചോദ്യം ചെയ്തു. ഓംബുഡ്സ്മാന് ദല്‍ഹി സര്‍ക്കാരിന്റെ ദയ യാചിക്കുന്ന അവസ്ഥയാണുള്ളത്. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്നിവരുടങ്ങുന്ന സമിതിയാണ് ലോക്പാലിനെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ലോക്പാലിനെ പിരിച്ചുവിടുവാന്‍ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കിയാല്‍ മതിയാവും.
കേന്ദ്രത്തിന്റെ ലോക്പാല്‍ ബില്ലിനെ ജോക്പാല്‍ ബില്ലെന്നാണ് കേജ്രിവാള് വിശേഷിപ്പിച്ചത്. എന്നാല്‍ ഇത് മഹാ ജോക്പാലാണെന്ന് ശാന്തി ഭൂഷണ് പറഞ്ഞു. എന്തിനാണ് കരട് ലോക്പാല്‍ ബില്ല് മറച്ച്വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയുടെ ബിസിനസ്സ് അഡ്വൈസറി കമ്മറ്റി അംഗമായതിനാലാണ് ഒരു കോപ്പി തനിക്ക് ലഭിച്ചതെന്ന് എഎപി വിമത എംഎല്‍എ പങ്കജ് പുഷ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: