കൊല്ലം: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം കൊടിയിറങ്ങിയപ്പോള്‍ കണ്ണൂര്‍ കിരീടം സ്വന്തമാക്കി. ശാസ്ത്രമേള, ഗണിതശാസ്ത്രമേള എന്നിവയിലെ ഓവറോള്‍ ഉള്‍െപ്പടെ 44684 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജേതാക്കളായത്. പ്രവൃത്തിപരിചയമേള തത്സമയത്തില്‍ ജേതാക്കളായെങ്കിലും പ്രദര്‍ശനത്തില്‍ പങ്കെടുക്കാത്തതിനാല്‍ ഓവറോള്‍ കൈവിട്ടു. ആതിഥേയരായ കൊല്ലമാണ് പ്രവൃത്തിപരിചയമേളയില്‍ കിരീടം നേടിയത്.
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോട് 44180 പോയിന്റോടെ രണ്ടാം സ്ഥാനത്ത് എത്തി. സാമൂഹ്യശാസ്ത്രമേളയില് ഓവറോള്‍ നേടിയ തൃശൂര്‍ 43327 പോയിന്റോടെ മൂന്നാം സ്ഥാനത്ത് എത്തി. മലപ്പുറവും (42882), പാലക്കാടും (42877) യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. പ്രവൃത്തിപരിചയ മേളയിലെ തത്സമയ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 43968 പോയിന്റ് നേടി കണ്ണൂരായിരുന്നു മുന്നില്‍. പ്രദര്‍ശനമത്സരത്തില്‍ പങ്കെടുക്കാത്തതാണ് ഈ വിഭാഗത്തില്‍ ഓവറോള്‍ നഷ്ടമാകാന്‍ കാരണം.
ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മലപ്പുറത്തിനാണ് രണ്ടാംസ്ഥാനം. സാമൂഹ്യശാസ്ത്രമേളയില് 178 പോയിന്റോടെ തൃശൂര്‍ ഒന്നാമത് എത്തിയപ്പോള്‍ ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ കോഴിക്കോട് രണ്ടാമതെത്തി. ഐടി മേളയില്‍ 89 പോയിന്റോടെ മലപ്പുറം ഒന്നാമതെത്തി. കോട്ടയത്തിനാണ് രണ്ടാം സ്ഥാനം.
സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം കെ എന്‍ ബാലഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കണ്ടുപിടിത്തങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ശാസ്ത്രമേളകളിലെ തുടര്‍പ്രവര്‍ത്തനം നടത്താനുള്ള ലാബ് സ്കൂളുകളില്‍ ഒരുക്കാന്‍ 20 ലക്ഷം രൂപവരെ അനുവദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്.ജയ അധ്യക്ഷയായി. അഡീഷണല്‍ ഡിപിഐ വി.എല്‍.വിശ്വലത സ്വാഗതം പറഞ്ഞു. മുല്ലക്കര രത്നാകരന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സി.ദിവാകരന് എംഎല്‍എ സമ്മാനദാനവും എം എസ് ജയ സുവനീര്‍ പ്രകാശനവും നടത്തി.
വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ഷീബ, കൊല്ലം വിദ്യാ‘്യാസ ഉപഡയറക്ടര്‍ എന്‍ ഐ അഗസ്റ്റിന്, ഡിഇഒ പി പി തങ്കം, സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ കെ എന്‍ ഗോപകുമാര്‍, എസ് ആര് ബിന്ദു, ഹെഡ്മിസ്ട്രസ് മുംതാസ്, പിടിഎ പ്രസിഡന്റ് എം എസ് ലാല്‍, കണ്‍വീനര്‍ ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: