മീററ്റ്: പാക് ചാരന് യുവാവിനെ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് പോലീസ് അറസ്റ്റുചെയ്തു. മുഹമ്മദ് ഇസാസ് എന്ന മുഹമ്മദ് കലാമിനെയാണ് മീററ്റില്‍നിന്നും ദല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കെ എസ്ടിഎഫ് അറസ്റ്റ്ചെയ്തത്.
2013 ഫെബ്രുവരി ഒമ്പതിനാണ് ഇയാള്‍ ബംഗ്ലാദേശില്‍നിന്നും നുഴഞ്ഞുകയറിയതെന്ന് ഐജി പാണ്ഡെ പറഞ്ഞു. പിടിക്കപ്പെടുമ്പോള്‍ ഭാരതത്തിന്റെ സൈന്യവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇയാളുടെ പക്കലുണ്ടായിരുന്നു. പാക്കിസ്ഥാനില്‍നിന്നുള്ള തിരിച്ചറിയല്‍ രേഖ, ഭാരതത്തിന്റെ സൈനിക രേഖകള്‍, വിവിധ വ്യാജ കാര്‍ഡുകള്‍, നേപ്പാള്‍- സൗദി കറന്‍സി, ലാപ്ടോപ്പ് തുടങ്ങിയിവയും കണ്ടെടുത്തതായി ഐജി പറഞ്ഞു.
ചോദ്യംചെയ്യലില്‍ 2012 ലാണ് കലാം ഐഎസ്ഐയുമായി ബന്ധപ്പെട്ടതെന്ന് കണ്ടെത്തി. പരിശീലനശേഷം ഭാരതത്തിലേക്ക് കടത്തി. ബംഗാളില്‍ വീഡിയോഗ്രാഫറായി അറിയപ്പെട്ടിരുന്നു. ബീഹാറുകാരിയാണ് ഭാര്യ. 2014 ലാണ് ബറേലിയില്‍ എത്തുന്നത്. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായി ചാരപ്പണി നടത്തി. രണ്ടുവര്‍ഷത്തിനിടെ ആറുലക്ഷത്തോളം രൂപ ദുബായിലും സൗദിയിലും നിന്നുമായി കലാമിന്റെ അക്കൗണ്ടില്‍ എത്തി. ഇദ്ദേഹത്തിന്റെ കുടുംബത്തിന് മാസംതോറും 50,000 രൂപ പാക്കിസ്ഥാന് നല്‍കുന്നതായും രേഖകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: