കാസര്‍കോട്: കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പൂജ നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടര്‍ച്ചയായി കെഎസ്ആര്‍ടിസിയിലെ മൂന്നു ജീവനക്കാരെ ബദിയഡുക്കയില്‍ വെച്ച് സദാചാര പോലീസ് ചമഞ്ഞ് ചിലര്‍ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങല്‍ പുറത്തുവന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൂന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ സദാചാര പോലീസ് ചമഞ്ഞ് ചിലര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
സദാചാര പോലീസ് മര്‍ദനവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയില്‍ ബദിയഡുക്ക പോലീസ് മദ്യപിച്ച് ബഹളം വെച്ചതിന് കെഎസ്ആര്‍ടിസി ജീവനക്കാരായ മൂന്നു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സിപിഎം ശക്തികേന്ദ്രത്തില്‍ സല്‍ക്കാരത്തിന് വിളിച്ച് ജീവനക്കാര്‍ക്ക് മദ്യംനല്‍കി മയക്കിയശേഷം ഒരു സ്ത്രീയുമായി ബന്ധപ്പെടുത്തി ഇവരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.
ഇത് നല്കാന് തയാറാകാത്തതിനെ തുടര്‍ന്ന് ജീവനക്കാരെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദനമേറ്റവര്‍ സിപിഎം തൊഴിലാളി സംഘടനയായ സിഐടിയുവില്‍ നിന്ന് ഐഎന്‍ടിയുസിയിലേക്ക് പോയവരാണ്. ബദിയഡുക്കയില്‍ നടന്ന ഈ സംഭവത്തിന്റെ തുടര്‍ച്ചയാണ് കെഎസ്ആര്‍ടിസിയില്‍ നടന്ന പ്രേതപൂജ വിവാദം പുറത്തു വരുന്നതിന് പ്രധാന കാരണമെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു.
ഈ സംഭവത്തിന് ശേഷം മര്‍ദിച്ച സംഘത്തില്‍പെട്ട ഒരു സ്ത്രീ ബദിയഡുക്ക പോലീസ് സ്റ്റേഷനിലും കെഎസ്ആര്‍ടിസി ജില്ലാ ഓഫീസിലും ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷം ഇവരുടെ പരാതിയില്‍ ഭയന്ന് ഒരു ലക്ഷം രൂപ നല്കി ഒത്തു തീര്‍പ്പാക്കുകയായിരുന്നു. പിന്നീട് ഈ പരാതി സ്ത്രീ പിന്‍വലിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പോലീസിന് സംശയം തോന്നിയെങ്കിലും കേസ് പിന്‍വലിച്ചതിനാല്‍ അന്വേഷണം നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നവമി ദിവസം എല്ലാവര്‍ഷവും നടത്തുന്നതുപോലെ എല്ലാ യൂണിയനുകളുടെയും സഹകരണത്തോടെ കെഎസ്ആര്‍ടിസിയില്‍ ആയുധപൂജ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: