കൊല്ലം: ഹര്‍ത്താല്‍ നിയന്ത്രണത്തബില്‍ നിയമസഭയില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി കൊല്ലം പ്രസ് ക്ലബും ജില്ലാ പോലീസും ചേര്‍ന്ന് പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച അഭിപ്രായരൂപീകരണ സംവാദം ശ്രദ്ധേയമായി.
ഹര്‍ത്താലിനെതിരെയല്ല, മറിച്ച് അതിന് കാരണമാകുന്ന സാമൂഹ്യവിഷയങ്ങള്‍ പരിഹരിക്കുന്നതിനാകണം ഊന്നല്‍ നല്‍കേണ്ടതെന്ന് സംവാദത്തില്‍ സംസാരിച്ച വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സാംസ്കാരികപ്രമുഖരും അഭിപ്രായപ്പെട്ടു.
ഹര്‍ത്താല്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനം കേരളമാണെന്ന് ആമുഖപ്രസംഗം നടത്തിയ എസിപി പ്രകാശ് പറഞ്ഞു. ഹര്‍ത്താലിനെ ആഘോഷമാക്കുന്ന ഇതുപോലൊരു സംസ്ഥാനം രാജ്യത്ത് വേറെയില്ല. ഹര്‍ത്താല്‍ കാരണം ഒരു ദിവസം പൊതുഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം 900 കോടി രൂപയാണ്. വ്യാപാരി-വ്യവസായികളില്‍ നിന്നും ഇറക്കുമതി-കയറ്റുമതിക്കാരില്‍ നിന്നുമെല്ലാം പിരിച്ചെടുക്കുന്ന ടാക്സാണിത്. ഒറ്റയടിക്ക് ഈ തുക ഇല്ലാതാകുന്നത് സര്‍ക്കാരിന് മാത്രമല്ല, ജനങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ്. ടാക്സ് കിട്ടുന്ന തുകയാണ് പദ്ധതിനിര്‍വഹണത്തിനും സര്‍വീസ് ജീവനക്കാര്‍ക്ക് ശമ്പളമായുമെല്ലാം നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹര്‍ത്താലിനെയല്ല മറിച്ച് ഹര്‍ത്താലിന്റെ മറവില്‍ നടക്കുന്ന അതിക്രമങ്ങളെയാണ് നിയമം മൂലം നിരോധിക്കേണ്ടതെന്നായിരുന്നു ഡോ.ബി.എ.രാജാകൃഷ്ണന്റെ നിലപാട്. കേരളത്തില്‍ ഹര്‍ത്താലിനോടുള്ള സമീപനം വ്യത്യസ്തമാണ്. ആര് ഹര്‍ത്താല്‍ നടത്തിയാലും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകള്‍ തുറക്കാതെയും ജനം ആഘോഷിക്കുന്നത് കാണാം. ഹര്‍ത്താല്‍ അവസാനായുധം പോലെ നിലനില്‍ക്കേണ്ടതാണെങ്കിലും ഉദ്ദേശശുദ്ധിയോടെയുള്ള ഹര്‍ത്താലുകള്‍ക്ക് മാത്രമെ പിന്തുണ നല്കാവുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്റെ പുരോഗതി സമരങ്ങളുടെ ഫലമായി ഉണ്ടായതാണെന്ന് നിസംശയം പറയാം. സമരം നെല്ലിയ്ക്ക പോലെ ആദ്യം കയ്ക്കുകയും പിന്നീട് മധുരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
നീതിന്യായസംവിധാത്തിന്റെ ഉദ്ദേശം തന്നെ കുറ്റകൃത്യങ്ങള്‍ കുറയക്കുകയും നാട്ടില്‍ സമാധാനം നിലനിര്‍ത്തുകയും ചെയ്യുകയാണെന്ന് റിട്ട.ഡിവൈഎസ്പി ജിനരാജന്‍ പറഞ്ഞു. ഹര്‍ത്താല്‍ എല്ലാകാലത്തും സമൂഹത്തെ ദോഷകരമായ ബാധിക്കുന്നതാണ്. അക്രമങ്ങള്‍ക്ക് മറയാക്കി ഹര്‍ത്താലിനെ ഉപയോഗിക്കുന്നത് പലപ്പോഴും കോടതിയില്‍ കേസായിട്ടുണ്ട്. ഇത്തരം അക്രമങ്ങളെ ശക്തമായി അടിച്ചമര്‍ത്തണമെന്നാണ് സുപ്രിം കോടതി പോലും ചൂണ്ടിക്കാട്ടിയട്ടുള്ളത്. സഞ്ചരിക്കാനും സംഘടിക്കാനും സംസാരിക്കാനുമുള്ള അവകാശം എല്ലാ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. ഇപ്പോള്‍ കൊണ്ടുവരുന്ന ബില്ലില്‍ ഹര്‍ത്താല്‍ദിനത്തില്‍ സഹായം നല്‍കാത്ത പോലീസ് ഉദ്യോഗസ്ഥന് പതിനായിരം രൂപ പിഴവരെ ചുമത്തുന്നതിന് വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ നിരോധനത്തിന് പരകരം അതിന് കാരണമാകുന്ന ഘടകങ്ങളെ ഇല്ലാതാക്കാനാണ് ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടതെന്ന് തുടര്‍ന്ന് സംസാരിച്ച എം.എര്.ജയഗീത പറഞ്ഞു. എന്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയാലും ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങളെയും അതില്‍ സഞ്ചരിക്കുന്ന രോഗികളെയും തടയുന്നത് ആധുനികസമൂഹത്തിന് ക്ഷമിക്കാനാകാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്.ദിനേഷ്കുമാര്‍, സിപിഎം നേതാവ് വരദരാജന്, സിപിഐ നേതാവ് ജി.ലാലു, കോണ്‍ഗ്രസ് നേതാവ് എ.എസ്.നോള്‍ഡ്, വ്യാപാരിവ്യവസായി പ്രതിനിധി ദേവരാജന്‍ എന്നിവരും സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പ്രദീപ് ചന്ദ്രന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: