തിരുവനന്തപുരം: മദ്രസകളില്‍ ഒരു തരത്തിലുള്ള പീഡനവും നടക്കുന്നില്ലെന്ന് പറഞ്ഞ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മറുപടിയുമായി സംവിധായകന് അലി അക്ബര്‍ രംഗത്ത്. മദ്രസയിലെ ലൈംഗിക പീഡനത്തിന് താന്‍ ഇരയാണ്. പീഡിപ്പിച്ച മദ്രസാ അധ്യാപകന് ജീവിച്ചിരിപ്പുണ്ട്. ഇതു സംബന്ധിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് തെളിവ് നല്കാന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
മദ്രസയില്‍ വെച്ച് ചെറുപ്പത്തില്‍ വെച്ചായിരുന്നു ലൈംഗിക പീഡനത്തിന് ഇരയാകേണ്ടിവന്നത്. അന്ന് ഭയംമൂലം ആരോടും ഒന്നും പറഞ്ഞില്ല. ദിവസങ്ങളോളം ആ ഭയം വേട്ടയാടി. ഇന്നും ആ സംഭവം ഓര്‍ക്കുബോള്‍ മാനസികസംഘര്‍ഷം തോന്നാറുണ്ട്. തന്നെ പീഡിപ്പിച്ച വ്യക്തി ഇന്ന് സമുദായത്തിന്റെ പ്രമുഖ സ്ഥാനത്തുണ്ട്. മദ്രസകളില്‍ പീഡനം നടക്കുന്നില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും അലി അക്ബര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: