ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ നാവിക സേന ഒമ്പത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. തൊഴിലാളികളുടെ രണ്ട് ബോട്ടുകളാണ് ശ്രീലങ്കന്‍ സേന പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പിടിയിലായത്.
ശ്രീലങ്കന്‍ സേനയുടെ ആവര്‍ത്തിച്ചുള്ള ഇത്തരം നടപടിയില്‍ അടിയന്തര ശ്രദ്ധ ക്ഷണിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
മത്സ്യത്തൊഴിലാളികളുടെ അമ്പതോളം ബോട്ടുകള്‍ മാസങ്ങളായി ശ്രീലങ്കയുടെ കസ്റ്റഡിയിലാണ്. നയതന്ത്ര ഇടപെടലിലൂടെ ശ്രീലങ്കന്‍ ജയിലുള്ള 14 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്നും ബോട്ടുകള്‍ തിരിച്ചെടുക്കണമെന്നും ജയലളിത കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: