ന്യൂദല്‍ഹി: അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഭാരത സൈനികരെ നേപ്പാള്‍ സൈന്യം തടവിലാക്കി. 13 സശസ്ത്ര സീമാ ബല് (എസ്എസ്ബി) ജവാന്മാരെയാണ് നേപ്പാള്‍ തടവിലാക്കിയത്. ബിഹാര്‍ കിഷന്ഗാംജി ജില്ലയിലെ ഭാരത-നേപ്പാള്‍ അതിര്‍ത്തിയില്‍ ഞായറാഴ്ച രാവിലെ 7.30 നായിരുന്നു സംഭവം.
നേപ്പാള്‍ ആംഡ് പോലീസ് ഫോഴ്സുമായി എസ്എസ്ബി ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ജവാന്മാരെ സുരക്ഷിതമായി തിരിച്ചയച്ചു.
പ്രദേശത്ത് കള്ളക്കടത്ത് നടക്കുന്നതായ വിവരത്തെത്തുടര്‍ന്ന് എത്തിയ എസ്എസ്ബി ജവാന്മാരാണ് നേപ്പാള്‍ സേനയുടെ കൈയില്‍ അകപ്പെട്ടത്. അംബാരി -കെസ്ന അതിര്‍ത്തി പോസ്റ്റിനു സമീപം സംശയകരമായ സാഹചര്യത്തില്‍ ചിലരെ കാണുകയും ഇവരെ പിന്തുടര്ന്ന് ജവാന്മാര് നേപ്പാള്‍ അതിര്‍ത്തി കടക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: