ലോകത്തെ നന്നാക്കുന്നതിന് താന്‍ മര്‍ത്യശരീരത്തില്‍ ഈ വ്യവസ്ഥാരൂപനായി നില്ക്കുമ്പോള് ഇതിനെക്കൊണ്ട് ലോകര്‍ക്കു പൊതുവെ നന്നാകത്തക്ക അവസ്ഥ പൊതുവേ ലോകം കാണുന്നു. ഈ അവസ്ഥ താന്‍ മുമ്പു കണ്ടു കൊണ്ടു ഇവരെ സൃഷ്ടിച്ചതു കൊണ്ടാണ് ഇപ്പോഴും തന്നില്‍ ഇവര്‍ക്കു ഇതു കാണുവാന്‍ സാധിക്കുന്നത്. ഈ അവസ്ഥ എത്രത്തോളം അറിവിലും പ്രവൃത്തിയിലും പരിശുദ്ധമാക്കി വര്‍ണ്ണിക്കുമോ അത്രത്തോളം ശാന്തി എത്തിക്കാണുന്നു.
ശാന്തി വര്‍ദ്ധിക്കുന്തോറും ആനന്ദം വര്‍ദ്ധിക്കുന്നു. അതു കൊണ്ട് സൃഷ്ടിച്ചവനും സൃഷ്ടിയും ഒന്നു തന്നെ. കാട്ടുന്നവനും കണ്ടവനും ഒന്നു തന്നെ. ഗുരുവും ദൈവവും ഒന്നു തന്നെ. ആദ്യന്തമില്ലാത്ത അവസ്ഥയില്‍ എത്തുന്നവരെ എല്ലാം ഭിന്നങ്ങളായി കാണപ്പെടും. ഭിന്നപക്ഷം പോയാല്‍ പൊന്നു പോലെ പക്ഷമാകും. ഭേദം പോയാല്‍ പിന്നെ ബോധമേ ഉള്ളു. ബോധസ്വരൂപന് ദൈവം ഒന്നു മാത്രമാണ്. ഇങ്ങനെ ജന്മവും കര്‍മ്മവും ഒടുങ്ങി സ്വസ്ഥതയില്‍ എത്തി സ്വയം പ്രകാശിക്കുന്നു. ഈശ്വരന് സ്വയം പ്രകാശമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: