ഭുവനേശ്വര്‍:രാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ 2006-ല്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം ആലോചിച്ചതായി അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ആയിരുന്ന എസ്. എം. ഖാന് വെളിപ്പെടുത്തി. എന്നാല്‍, പുനരാലോചനയില്‍ അദ്ദേഹം അതുപേക്ഷിക്കുകയായിരുന്നുവെന്നും ഖാന് പറഞ്ഞു.
ബീഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രഖ്യാപനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു ഈ ആലോചന.പ്രസംഗിക്കുന്നതില്‍നിന്നു വ്യത്യസ്തമായി, കോണ്‍ഗ്രസ് സര്‍ക്കാരും പാര്‍ട്ടിയും ഭരണഘടനയോടു പുലര്‍ത്തിയിരുന്ന ആദരവും ബഹുമാനവും മാന്യതയും എത്രമാത്രമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍.
ഒഡീഷയിലെ ഭുവനേശ്വറിലുള്ള എസ്ഒഎ (ശിക്ഷാ ഒ അനുസന്ധാന്‍) സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഖാന്. മഹാ മാനവികനുമൊത്തുള്ള എന്റെ നാളുകള്‍ എന്നതായിരുന്നു വിഷയം.
കോണ്‍ഗ്രസ് ഭരണത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ മന്ത്രിസഭയാണ് ബീഹാറില്‍ നിതീഷ് കുമാര്‍ നയിച്ച ബിജെപി-ജെഡിയു സര്‍ക്കാരിനെ പിരിച്ചു വിടാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ ആജ്ഞാനുവര്‍ത്തിയായി ബൂട്ടാ സിങ് ആയിരുന്നു ബീഹാര്‍ ഗവര്‍ണ്ണര്‍. നിതീഷ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ബൂട്ടാ സിങ് ശുപാര്‍ശ ചെയ്തു. കേന്ദ്ര മന്ത്രിസഭ തീരുമാനം അംഗീകരിച്ചു. പ്രഖ്യാപനം നടത്താന്‍ തീരുമാനം രാഷ്ട്രപതിയ്ക്കയച്ചു. ‘എന്നാല്‍, അദ്ദേഹം (ഡോ. കലാം) അതിനെതിരായിരുന്നു.
പക്ഷേ, സര്‍ക്കാരില്‍നിന്ന് നല്ല സമ്മര്‍ദ്ദമുണ്ടായി. അതിനെ തുടര്‍ന്ന് അദ്ദേഹം ഒപ്പുവെച്ചു. പക്ഷേ, സുപ്രീം കോടതി ഈ പ്രഖ്യാപനം റദ്ദാക്കി. ഇത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചു. പ്രഖ്യാപനത്തില്‍ താന്‍ ഒപ്പുവെക്കരുതായിരുന്നുവെന്ന് വിഷമിച്ചു. രാഷ്ട്രപതിപദം ഒഴിയാന്‍ തീരുമാനിച്ചു. രാമേശ്വരത്ത് സഹോദരനുമായി ഇക്കാര്യത്തില്‍ സംസാരിച്ചു. പിന്നീട്, തന്റെ രാജി ഭരണഘടനാപരമായ പ്രതി സന്ധിയുണ്ടാക്കുമെന്നു മനസിലാക്കി അദ്ദേഹം പിന്മാറുകയായിരുന്നു,” ഖാന് വിശദീകരിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണഘടനാ ദുര്‍വിനിയോഗമാണ് മുന്‍ രാഷ്ട്രപതിയുടെ മുന്‍ പ്രസ് സെക്രട്ടറിയുടെ വെളിപ്പെടുത്തിലിലൂടെ പുറത്തുവന്നിരിക്കുന്നത്. ഭരണഘടന നിലവില്‍വന്നതിന്റെ വാര്‍ഷികാഘോഷവേളയില്‍ ഈ വിവരം പുറത്തുവന്നത് ഏറെ ചര്‍ച്ചയ്ക്കു വഴി തുറക്കും.
ഡോ. കലാം ലോകംകണ്ടതില്വെച്ച് ഏറ്റവും വലിയ മനുഷ്യസ്നേഹിയായിരുന്നുവെന്നു പറഞ്ഞ ഖാന്, അദ്ദേഹത്തിന്റെ സാങ്കേതിക വിജ്ഞാനം അഗാധമായിരുന്നുവെന്ന് പറഞ്ഞു.
പവര്‍ പോയിന്റ് പ്രസന്റേഷന് ഏറെ ആസ്വദിച്ചിരുന്ന ഡോ. കലാമിന്റെ രണ്ടുമണിക്കൂര്‍ പവര്‍ പോയിന്റ് പ്രസന്റേഷന് പ്രധാനമന്ത്രിയായിരിക്കെ കണ്ടത് ഏറെ അഭിമാനത്തോടെ പറയുമായിരുന്നുവെന്ന് ഖാന് പറഞ്ഞു. ഒരിക്കല്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനും പവര്‍ പ്രസന്റേഷന് നടത്തി, ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: