ഭോപ്പാല്‍: അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ഏറെ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നു പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്, വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ ഇനിയും നേട്ടങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്ന് പറഞ്ഞു. സര്‍ക്കാര്‍ 10 വര്‍ഷം തികച്ച വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്ധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി തുടര്‍ച്ചയായി 10 വര്‍ഷം ഭരണ സാരഥ്യം വഹിച്ചിട്ടുള്ളത് ഇതിനു മുമ്പ് ദിഗ്വിജയ് സിങ്ങാണ്. എന്നാല്‍, അതിനു ശേഷവും തുടരുന്ന ചൗഹാന് സംസ്ഥാനത്ത് പുതിയ ചരിത്രം എഴുതുകയാണ്.
കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ഞാന്‍ സംതൃപ്തനാണ്, എന്നാല്‍ സംസ്ഥാനത്ത് ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇനിയും ഏറെ ചെയ്യാനുണ്ട്. ഈ രണ്ടു മേഖലയിലുമായി ചില പദ്ധതികള്‍ തുടങ്ങിവെച്ചിട്ടുണ്ട്. എന്നാല്ഡോക്ടര്മാരുടെയും അദ്ധ്യാപകരുടെയും അഭാവം ഏറെയുള്ളത് നികത്തുകയാണ് ആദ്യം വേണ്ടത്, ചൗഹാന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഗ്രാമങ്ങളില്‍ ആശുപത്രികള്‍ തുറന്നു, പക്ഷേ, ആവശ്യത്തിന് ജീവനക്കാരില്ല. പുതിയ മെഡിക്കല്‍ കോളെജുകളിലും മെഡിക്കല്‍ ജീവനക്കാരുടെ കുറവുണ്ട്. തുടക്കത്തില്‍ സര്‍ക്കാര്‍ ശ്രദ്ധവെച്ചത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്. റോഡ്, വൈദ്യുതി, ജലവിതരണം എന്നിവയില്‍. മികച്ച റോഡുകള്‍ക്കു പുറമേ ഇന്ന് സംസ്ഥാനത്ത് 15,500 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. 7.5 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് ജലസേചന സൗകര്യം ആയിരുന്നത് 36 ലക്ഷം ഹെക്ടറാക്കി മാറ്റി. ഭക്ഷ്യോല്‍പ്പാദനം വര്‍ഷത്തില്‍ 166 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് 45 മെട്രിക് ടണ്‍ ആയി ഉയര്‍ത്തി, മുഖ്യമന്ത്രി ചൗഹാന് പറഞ്ഞു.
”മദ്ധ്യപ്രദേശിനെ ക്ഷേമ പ്രദേശ് ആക്കി മാറ്റുകയാണ് എന്റെ സ്വപ്നം. 10 വര്‍ഷം അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു എന്റെ ശ്രദ്ധ. മുന്‍ മുഖ്യമന്ത്രിമാരും സംസ്ഥാനത്തിനു വേണ്ടി പലതും ചെയ്തു. ഞാന്‍ അതു പിന്തുടരുകയാണ്,” ചൗഹാന് മനസ്സു തുറന്നു.
”ഞാന്‍ ജനങ്ങളുടെ സേവകനാണെന്നാണ് എന്റെ സങ്കല്‍പ്പം. പ്രവര്‍ത്തനത്തിലും അതു പ്രതിഫലിച്ചുകാണാന്‍ ഞാന്‍ ശ്രദ്ധിക്കുന്നു. ഇതാണെന്റെ വ്യക്തിത്വം. ആരെങ്കിലും നേരായ രീതിയില്‍ ജനസേവനം ചെയ്യുന്നില്ലെന്നു തോന്നിയാല്‍ അയാള്‍ എത്രവലിയ ആളായാലും ഞാന്‍ വഴങ്ങില്ല,” ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: