ന്യൂദല്‍ഹി: കത്തോലിക്കാ സഭ ദൡത് ദിവസം ആചരിക്കുന്നു. ഡിസംബര്‍ 13-ന് ദലിത് അവകാശ ദിനമായി ആചരിക്കാന്‍ സഭ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തു. സാമ്പത്തിക നേട്ടത്തില്‍ ആകൃഷ്ടരായി, ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്ന പിന്നാക്ക വിഭാഗക്കാരെ സമാനരായി അംഗീകരിക്കുന്നില്ലെങ്കിലും ഇൗ പരിപാടിക്കു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ട്.
പരിവര്‍ത്തിത ക്രൈസ്തവര്‍ ഹിന്ദുമതതിലേക്ക് വ്യാപകമായി മടങ്ങിപ്പോകുന്നുവെന്നും ഇതു തടയാനാണ് ഈ പദ്ധതിയെന്നും കാത്തലിക് ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അധികൃതര്‍ അനൗദ്യോഗികമായി സമ്മതിച്ചു.
അംബേദ്കര്‍ ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന പരിപാടികളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, യഥാര്‍ത്ഥത്തില്‍ അര്‍ഹരാണെങ്കിലും മതം മാറിയതിനാല്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്ന പിന്നാക്കക്കാര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇൗ സാഹചര്യത്തില്‍ പള്ളികളില്‍ പ്രത്യേക പരിപാടികളും ചര്‍ച്ചകളും നടത്തി മതപരാവര്‍ത്തനം തടായുനുള്ള ശ്രമങ്ങളാണ് ദിനാചരണത്തിന്റെ പിന്നിലെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: