ഹര്‍ത്താലുകള്‍ പൊതുമുതല്‍ നശിപ്പിക്കാനുഉള്ള അവകാശമോ ഗുണ്ടായിസം കാണിച്ച് കടകള്‍ അടപ്പിക്കാനുള്ള അവകാശമോ സര്‍ക്കാര്‍ വക വാഹനങ്ങള്‍ തീയിട്ടു നശിപ്പിക്കാനും റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ തല്ലിപ്പൊളിക്കാനുള്ള അവകാശമോ? ഹര്‍ത്താലുകള്‍ ജനങ്ങളുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതല്ല ജനാധിപത്യം. ജനങ്ങള്‍ക്കുവേണ്ടി മാത്രം നിലകൊള്ളുന്നതാണ്. ആല്ലാതെ പാര്‍ട്ടിയുടെ സ്വാര്‍ത്ഥ താത്പ്പര്യങ്ങള്‍ക്കായി ഹര്‍ത്താലുകളും ബന്ദും സംഘടിപ്പിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതല്ലെന്ന് സഖാക്കള്‍ അഞ്ചുവര്‍ഷം കൂടുമ്പോഴെങ്കിലും ഓര്‍ക്കണം. കാലഹരണപ്പെട്ട സിപിഎമ്മിന്റെ ഇത്തരം നടപടികള്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രമേ നിലവിലുള്ളൂ.
ഷാജി ഗോവിന്ദ്
ഹര്‍ത്താലല്ല നിരോധിക്കേണ്ടത് ജനജീവിതം തകരാറിലാക്കുന്ന പാര്‍ട്ടി പ്രചാരാണങ്ങളും ശക്തി പ്രകടനങ്ങളുമാണ് നിരോധിക്കേണ്ടത്. ആളക്കൊല്ലിപ്പാര്ട്ടി, രാജ്യദ്യോഹിപ്പാര്ട്ടി, ഹര്‍ത്താല്‍ പാര്‍ട്ടി. ഇത്തരം വിളിപ്പേര് ഒരുപാടുള്ള സിപിമ്മിനോടുള്ള പൊതുജനങ്ങളുടെ താത്പ്പര്യം കുറഞ്ഞുവരികയാണ്. ഇത്തരത്തിലുള്ള പാര്‍ട്ടികളെ നിരോധിക്കുകയാണ് വേണ്ടത്.
രഞ്ജന്‍ മുത്തുകൃഷ്ണന്
പഴയകാല വയലാറും പുന്നപ്രയും പറഞ്ഞു ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ലാതെ കഴിയുന്ന, ഉപദ്രവങ്ങള്‍ മാത്രമുള്ള ഹര്‍ത്താല്‍ എന്തിനാണ് സഖാക്കളെ? ഹര്‍ത്താല്‍ ഒരു പ്രശ്നത്തിനുള്ള പരിഹാരം അല്ല. ഹര്‍ത്താലുകൊണ്ട് നഷ്ടം സാധാരണക്കാരായ ജനങ്ങള്‍ക്കാണ്. അതുകൊണ്ട് ഹര്‍ത്താല്‍ നിരോധിക്കണം.ജനങ്ങളെ സമരം ചെയ്യാനല്ലാതെ, എതിര്‍ക്കുന്നവരുടെ തല വെട്ടനല്ലാതെ എന്തു പഠിപിച്ചു . കുറെ രക്തസാക്ഷികളെ ഉണ്ടാക്കിയതുകൊണ്ട് പാര്‍ട്ടിക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു മാര്‍ഗ്ഗമായി. ജനങ്ങള്‍ക്ക് ജീവിതോപാധികള്‍ കൊടുക്കാന്‍ പറ്റാതെ വന്നാല്‍ എത്ര വലിയ ആശയസംഹിതയുണ്ടെങ്കിലും ചവറ്റുകുട്ടയില്‍ ആയിരിക്കും സ്ഥാനം.
ആനന്ദ് അജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: