കൊച്ചി: ഓൺലൈൻ പെൺവാണിഭക്കേസിൽ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ ഉന്നതന് പങ്കുണ്ടെന്ന് കേസിൽ അറസ്റ്റിലായ കാസർകോട് സ്വദേശി അക്ബർ. നെടുമ്പാശേരിയിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരോടാണ് അക്ബർ ഇക്കാര്യം പറഞ്ഞത്.
ഇതിന് എല്ലാ തെളിവുകളും കൈയിലുണ്ട്. ജുഡീഷ്യൽ അന്വേഷണം നടക്കുമ്പോൾ തെളിവു കൈമാറും. ഉന്നതനു പങ്കുള്ളതുകൊണ്ടാണ് നിരപരാധികളായ തങ്ങളെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതെന്നും അക്ബർ പറഞ്ഞു.
കേസിൽ അറസ്റ്റിലായ രാഹുൽ പശുപാലൻ, ഭാര്യ രശ്മി ആർ നായർ, അക്ബർ, അജീഷ് എന്നിവരെ കൊച്ചിയിൽ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. നെടുമ്പാശേരിയിൽ സംഘത്തെ പിടികൂടിയ ആഡംബര ഹോട്ടൽ, കാക്കനാട്ടെ ഫഌറ്റ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. സാമ്പത്തിക ഇടപാടു രേഖകളുൾപ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: