കോട്ടയം: ഗ്യാസ് സബ്സിഡി റദ്ദാക്കാന്‍ ഫോണ്‍കോള്‍ ചെയ്യുന്ന ഓയില്‍ കമ്പനികളുടെ നടപടി ജനവഞ്ചനയാണെന്നും ഈ നീക്കം അവസാനിപ്പിക്കണമെന്നും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് ആവശ്യപ്പെട്ടു. മുംബയ് 45010000 എന്ന നമ്പരില്‍ നിന്നും എത്തുന്ന ഫോണ്‍കോളുകളാണ് ഇന്നലെമുതല്‍ ഉപഭോക്താക്കളെ വലയ്ക്കുന്നത്. ഫോണ്‍ എടുത്താല്‍ ഗ്യാസ് സബ്സിഡി റദ്ദാക്കിയത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. കമ്പനി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ റദ്ദായാലും ഏജന്‍സി ഓഫീസില്‍ എഴുതി നല്കിയാല് സബ്സിഡി പുനസ്ഥാപിക്കുമെന്നാണ് പറയുന്നത്. സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യം വേണ്ടെങ്കില്‍ ആളുകള്‍ രേഖാമൂലം അറിയിക്കുമെന്നിരിക്കെ ഇത്തരം നീക്കം നടത്തുന്നത് ദുരൂഹതയാണ്. ലക്ഷത്തിനുമുകളില്‍ ശമ്പളം പറ്റുന്ന ഓയില്‍ കമ്പനി ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
02245010000 എന്ന നമ്പര്‍ ഫോണുകളില്‍ റിജക്ഷന് ലിസ്റ്റിലേക്ക് മാറ്റുവാന്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരണം ആരംഭിച്ചതായും സ്പാം കോളുകള്‍ എടുക്കരുതെന്നും എബി ജെ. ജോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: