കാരിക്കോട്: ജില്ലാകലോത്സവവേദിയില് വ്യത്യസ്ഥത പുലര്‍ത്തി വിദ്യാനികേതന്റെ തനതിനമായ യോഗ്ചാപും. പ്രാചീനകാലത്ത് വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉത്ഭവിച്ച ഒരു കലാരൂപമാണ് യോഗ്ചാപ്. യുദ്ധവിജയങ്ങള്ക്ക്് ശേഷം വിശ്രമിക്കുന്ന സൈനികര്‍ ശാരീരിക വ്യായാമത്തിനും മാനസികോല്ലാസത്തിനുമായി തുടങ്ങിയ യോഗ്്ചാപ് കേരളത്തിലെ വിദ്യാനികേതന്റെ പഞ്ചാംഗശിക്ഷണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തി കുട്ടികളെ അഭ്യസിപ്പിച്ച് വരുന്നു. കുട്ടികളുടെ ശാരീരിക വ്യായാമത്തിനും ഏകാഗ്രതയ്ക്കും സംഘബോധം വളര്ത്തുന്നതിനുമിത് സഹായകമാകും. ദ്വിതാളം, അഷ്ടതാളം, ചതുഷ്താളം എന്ന താളക്രമത്തിലാണ് യോഗ്ചാപിന്റെ അവതരണ ക്രമം. എന്നാല്‍ കലോത്സവ മത്സരവേദിയില്‍ അവതരിപ്പിച്ച യോഗ്ചാപിന് നൃത്തരീതിയിലേക്ക് രൂപഭേദം സംഭവിച്ചത് വലിയപോരായ്മയായി വിധികര്‍ത്താക്കള്‍ വിലയിരുത്തുന്നു. വേഷത്തിനും, ചുവടുകള്‍ക്കും, പ്രധാന്യം നല്കി യോഗ്ചാപിനെ സിനിമാറ്റിക് ഡാന്‍സായി മാറ്റുന്നത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും വിധികര്‍ത്താക്കള്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: