വൈക്കം : അഷ്ടമി നാളില്‍ അനുഭവപ്പെടുന്ന തിരക്കിനാണ് ഇന്നലെ ക്ഷേത്രനഗരം സാക്ഷ്യം വഹിച്ചത്. പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികളുടെ ഒഴുക്കായിരുന്നു. കാലാവസ്ഥ അനുകൂലമായതും വിശ്വാസികള്‍ക്ക് അനുഗ്രഹമായി. അവധി ദിനമായതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഭക്തജനങ്ങള്‍ എത്തി. ക്ഷേത്രത്തിന്റെ നാല് നടകളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു.
തിരക്കു നിയന്ത്രിക്കുവാന്‍ പോലീസ് നന്നേ പണിപ്പെട്ടു. കച്ചവട സ്ഥാപനങ്ങളിലെല്ലാം തകര്‍പ്പന്‍ വ്യാപാരമാണ് നടന്നത്. പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി സ്വകാര്യ വ്യക്തികളും നല്ല ലാഭം കൊയ്തു. കാരണം ക്ഷേത്രപരിസരങ്ങളിലൊന്നും ഒതുക്കാന്‍ പറ്റുന്നതായിരുന്നില്ല വാഹനങ്ങളുടെ തിരക്ക്. പുലര്‍ച്ചെ തുടങ്ങിയ ഭക്തജനപ്രഭാവം രാത്രി 11 വരെ നീണ്ടുനിന്നു. വരുംദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ സര്‍വകാല റെക്കോര്‍ഡിലേക്ക് അഷ്ടമി ആരവം എത്തുമെന്നുള്ള കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: