തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം. മാണിക്കും കെ.ബാബുവിനും ഇരട്ടനീതിയാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്.
ബാര്‍കോഴക്കേസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നടത്തിയ പ്രസംഗത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം നേരിട്ടയാള്‍ മന്ത്രിസഭയ്ക്കു പുറത്തും 10 കോടി വാങ്ങിയ ആള് മന്ത്രി സ്ഥാനത്ത് തുടരുകയാണെന്നും കോടിയേരി ആരോപിച്ചു.
ബാബു ബാറുടമകളില്‍ നിന്ന് 27 കോടി രൂപ വാങ്ങിയതിന് തെളിവുണ്ട്. എന്നാല്‍, സര്‍ക്കാര്‍ കേസന്വേഷണം അട്ടിമറിക്കുകയാണുണ്ടായത്. ആര്. സുകേശനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനാണ്.കേസ് എറണാകുളത്തേയ്ക്ക് മാറ്റിയത് എന്തിനാണ്. ലളിതകുമാരി കേസിലെ വിധിയനുസരിച്ച് ബാബുവിനെതിരെ കേസെടുത്തില്ല കോടിയേരി പറഞ്ഞു.
നിയമാനുസൃതം മുന്നോട്ടുപോകാന്‍ സാധിക്കാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് കെ. ബാബുവിനെതിരായ ആരോപണത്തിനു മറുപടിയായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: