കോഴിക്കോട്: വള്ളം മറിഞ്ഞ് കടലില്‍ താണുപോയ സഹപ്രവര്‍ത്തകരെ രക്ഷിക്കുന്നതിനിടയിലാണ് രാജീവന് കടലിന്റെ ആഴങ്ങളിലേക്ക് പോയത്. കഴിഞ്ഞ ദിവസം അപകടത്തിലായ വള്ളത്തില്‍ ഏഴ് മത്സ്യതൊഴിലാളികളാണുണ്ടായിരുന്നത്. അപകടത്തില്‍പെട്ടവരെ ഓരോരുത്തരെയായി രക്ഷിച്ച് സമീപത്തെ വള്ളത്തില്‍ എത്തിക്കുകയായിരുന്നു ഏറെ അനുഭവ പരിചയമുള്ള വള്ളത്തിന്റെ ലീഡര്‍ രാജീവന്. മൊയ്തീന് കോയയെ താങ്ങി രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വള്ളത്തില്‍ എത്തിച്ചതിന് ശേഷമാണ് കടലിലേക്ക് ആണ്ടു പോകുന്ന സഹദേവനെ രക്ഷിക്കാന്‍ രാജീവന് ശ്രമിച്ചത്. അതിനിടയില്‍ രണ്ടു പേരും ചുഴിയില്‍ പെട്ട് ആണ്ട് പോകുകയായിരുന്നുവെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. കടല്‍ സാഹചര്യങ്ങളെ കുറിച്ച് ഏറെ അനുഭവവും പരിചയവുമുള്ള രാജീവന്റെ ധൈര്യമാണ് അഞ്ചു പേരുടെ ജീവന് രക്ഷിച്ചത്. കൂടെ പരിക്കേറ്റ പി.പി. പ്രേമന്, പി.പി. മൊയ്തീന്‍കോയ ഒഡീസി സ്വദേശികളായ ചന്ദ്രന് ബന്റ (50), ശിവബന്റ(28) ധാനിബന്റ (53) എന്നിവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയല്‍ ചികിത്സയിലാണ്.
കടലില്‍ കാണാതായ മത്സ്യതൊഴിലാളികളെ പതിവുപോലെ രക്ഷിച്ചത് കടലോരത്തെ മത്സ്യപ്രവര്‍ത്തകര്‍ തന്നെ. കോസ്റ്റല്‍ പോലീസും കോസ്റ്റ് ഗാര്‍ഡും തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ 12 മണിക്ക് തുടര്‍ച്ചയായ തിരച്ചിലാണ് 40 ഓളം വള്ളങ്ങള്‍ നടത്തിയത്.
കടല്‍ ഒഴുക്കിനെക്കുറിച്ച് പരിചയമുള്ള മത്സ്യതൊഴിലാളികള്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ ജഡം കണ്ടെത്തുകയായിരുന്നു.സര്‍ക്കാറിന്റെ രക്ഷാ പ്രവര്‍ത്തനത്തിന്റെ അപര്യാപ്തത ഏറെ അനുവപ്പെട്ടതായിരുന്നു ഇന്നലെ നടന്ന തെരച്ചില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: