ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ധത്തില്‍ തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ വീണ്ടും കനത്ത മഴ. തിരുപ്പൂര്‍, കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായി അനുഭവപ്പെടുന്നത്. കനത്തെ മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
തമിഴ്നാടിന്റെ വടക്കന്‍ തീരങ്ങളിലും പുതുച്ചേരിയിലും അടുത്ത നാല്പ്പത്തെട്ട് മണിക്കൂറിനകം കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് തമിഴ്നാട്ടില്‍ ഇത്തരത്തിലുള്ള മഴ രേഖപ്പെടുത്തിയത്. മഴക്കെടുതികളില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 181ല്‍ എത്തിയിരുന്നു
മഴക്കെടുതികള്‍ നേരിടുന്നതിനായി 940 കോടിയുടെ ദുരിതാശ്വാസ ഫണ്ട് കേന്ദ്രം തമിഴ്നാടിനായി അനുവദിച്ചിരുന്നു. 8500 കോടി രൂപയുടെ നഷ്ടമാണ് തമിഴ്നാട് സര്‍ക്കാര്‍ തിട്ടപ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: