മോസ്കോ: സുരക്ഷിതമായി യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഭാരതത്തെ ഒഴിവാക്കായിട്ടില്ലെന്ന് റഷ്യ. ഭാരതത്തെയും ,ഗോവയേയും സുരക്ഷിത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍നിന്ന് റഷ്യ ഒഴിവാക്കിയതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി റഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ രംഗത്തെത്തിയിരിക്കുന്നത്.
സുരക്ഷിത വിനോദ സഞ്ചാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെയോ ഗോവയുടെയോ കാര്യം പരാമര്‍ശിച്ചിട്ടില്ലെന്നും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. ഗോവയിലെ റഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവി ഏകറ്ററീനാ ബല്യാകോവയാണ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്.
റഷ്യന്‍ സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് താന്‍ ഇറക്കിയ പ്രസ്താവനയിലെ ചില ഭാഗങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രചരിക്കാന്‍ കാരണമെന്നും കാതറീന ബെല്യകോവ പറഞ്ഞു.
റഷ്യന്‍ വിനോദസഞ്ചാരികള്‍ക്ക് സഹായകരമായ നൂതനവും സുരക്ഷിതവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തതെന്നും ഭാരതത്തെ കുറിച്ച് റഷ്യന്‍ സഞ്ചാരികള്‍ക്ക് നല്കുന്ന സുരക്ഷയെക്കുറിച്ചോ ചര്‍ച്ച ചെയ്യാനുള്ള വേദിയായിരുന്നില്ല അതെന്നും ബല്യാകോവ വിശദീകരിച്ചു. ഭാരത മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്.
ഗോവയില്‍ ഈയടുത്ത കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത അപകടങ്ങളും ഭയപ്പെടുത്തുന്ന സംഭവ വികാസങ്ങളും നികുതിയും വില വര്‍ദ്ധനയും ഗോവയിലെത്തുന്ന റഷ്യന്‍ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, എന്നാല്‍ ഇക്കാര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഗോവ ഈജിപ്തിനും തുര്‍ക്കിക്കും പകരം വയ്ക്കാനാവുന്ന ഒരു സഞ്ചാര കേന്ദ്രമാക്കി മാറ്റാമെന്ന പരാമര്‍ശം മാത്രമേ തന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളൂവെന്ന് ബെല്യകോവ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: