തൊടുപുഴ: എല്ലാ സമുദായങ്ങളും സ്വത്തുക്കള്‍ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിന് തയ്യാറെങ്കില്‍ എസ്എന്‍ഡിപി യോഗവും എസ്എന്‍ ട്രസ്റ്റും സോഷ്യല്‍ ഓഡിറ്റിന് സമ്മതമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
കാലാകാലങ്ങളായി ഒരു പ്രത്യേക മതവിഭാഗം ഇടുക്കിയിലെ ഭൂമി കൈപ്പിടിയിലാക്കിയിരിക്കയാണ്. ഭൂരിപക്ഷം വരുന്നത് ഹിന്ദുക്കളാണെങ്കിലും ഭൂസ്വത്ത് ഒരു പ്രത്യേക വിഭഗാക്കാരുടെ കൈയിലാണ്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സ്വന്തമാക്കി വച്ചിരിക്കുന്നു. പശ്ചിമഘട്ടം മുഴുവന്‍ കുരിശുകളെ കൊണ്ട് നിറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിന് ഇപ്പോള്‍ സഭ കനിയേണ്ട അവസ്ഥയിലാണെന്നും തൊടുപുഴയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.
കോഴിക്കോട് മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന് മാത്രമല്ല ഒപ്പം മരിച്ച രണ്ടു പേര്‍ക്കും വീരചക്രം കൊടുക്കണം. നൗഷാദ് മനുഷ്യസ്നേഹിയാണ്. എന്നാല്‍ നൗഷാദിന് മുമ്പേ ജീവന് രക്ഷിക്കാനായി ഇറങ്ങിയവര്‍ക്കും സഹായം കൊടുക്കണം. അതുപറഞ്ഞ തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കുന്നു. അടിമാലിയില്‍ ഷോക്കേറ്റ് മരിച്ച ആദിവാസികള്‍ക്ക് സഹായം നല്കാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ രാജ്യത്ത് ആരു മരിച്ചാലും ദു:ഖമുണ്ട്. മരണത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നല്കുമ്പോള് സാമൂഹ്യനീതി പാലിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് താന്‍ അഭിപ്രായം പറയുന്നത് അനൗചിത്യമാണ്. പിണറായി വിജയനും വി.എസ് അച്യുതാനന്ദനും തന്റെ സുഹൃത്തുക്കളാണ്. സിപിഎമ്മിന്റെ മാര്‍ച്ച് ആര് നയിച്ചാലും കുഴപ്പമില്ല. പിണറായി വിജയന് 2010ല്‍ കേരള മാര്‍ച്ച് നടത്തിയപ്പോള്‍ ലാവ്ലിനില് മുങ്ങിപ്പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: